ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി എം.പി ഫണ്ട് വിനിയോഗിച്ചതിൽ വൻ അഴിമതിയെന്ന് വെളിപ്പെടുത്തി കോൺഗ്ര സ് വക്താവ് രൺദീപ് സിങ് സുർജേവാല. ടെണ്ടർ പോലും വിളിക്കാത്ത പദ്ധതിയുടെ പേരിൽ മന്ത്രി സ്മൃതി ഇറാനി 5.93 കോടി രൂപ തട്ടിയെടുത്തു. സി.എ.ജി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുജറാത്ത് സ്റ്റേറ്റ് റൂറൽ ഡെവലപ്മെൻറ് കോർപറേഷെൻറ കീഴിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പദ്ധതികളിലാണ് മന്ത്രി അഴിമതി കാണിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പൊതുധനം ദുരുപയോഗം ചെയ്തതിന് അഴിമതി നിരോധന നിയമ പ്രകാരം ഇറാനിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണം. അവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനും മന്ത്രിസ്ഥാനത്തു നിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.