ബോംബ് വെച്ചത് ജോലി നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് യുവാവ്

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യ റാവുവിന് എൻജിനീയറിങ്ങിലും എം.ബി.എയിലും ബിരുദമുണ്ടെന ്ന് െപാലീസ്. ബംഗളൂരു എയർപോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻെറ ജോലി നിഷേധിച്ചതിലെ വൈരാഗ്യമാണ് ബോംബ് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

2012ലാണ് ആദിത്യ റാവു ജോലി തേടി ബംഗളൂരുവിലെത്തുന്നത്. ബംഗളൂരുവിൽ റാവുവിന് സ്വകാര്യ ബാങ്കിൽ ജോലി ലഭിച്ചു. വൈകാതെ തന്നെ മംഗളൂരുവിലേക്ക് തിരിച്ച് പോയ റാവു ആറ് മാസം സെക്യൂരിറ്റി ജീവനക്കാരൻെറ ജോലി നോക്കിയ ശേഷം ഉഡുപ്പിയിലെ ഒരു മഠത്തിൽ പാചകക്കാരനായി. പിന്നീട് ബംഗളൂരുവിലെത്തി ഇൻഷൂറൻസ് കമ്പനിയിൽ ജോലി നോക്കുന്നതിനിടെ അത് ഉപേക്ഷിച്ച് ബംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻെറ ജോലിക്കായി ശ്രമിച്ചു. എന്നാൽ, രേഖകൾ കൃത്യമല്ലാത്തതിനെ തുടർന്ന് ഇയാൾക്ക് അവസരം നിഷേധിക്കുകയായിരുന്നു.

ബംഗളൂരു വിമാനത്താവളത്തിൽ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം നൽകിയതിന് റാവു ആറ് മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Mangaluru airport scare: Suspect, a MBA holder-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.