ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടുനിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട യുവാവ് വിലക്ക് മറി കടന്ന് ചാടിപ്പോയി . ഇയാളെ പിന്നീട് സെക്കന്തറാബാദിലെ റയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
മുംബൈയിലെ ആരോഗ്യ പ്രവർത്തകർ ഇയാളോട് 14 ദിവസം വീട്ടിൽ ഐസൊലേഷനിലിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വീട്ടുനിരീക്ഷണത്തിലെന്ന് ഇയാളുടെ കൈത്തണ്ടയിൽ സീൽ ചെയ്തിട്ടുമുണ്ടായിരുന്നു. യുവാവിനെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അധികൃതർ സെക്കന്തറാബാദിൽവെച്ച് ഇയാളെ പരിശോധിക്കുകയായിരുന്നു.
കോവിഡ് രോഗം സംശയിക്കുന്നവരുടെ ഇടത് കൈയിൽ ‘വീട്ടുനിരീക്ഷണത്തിൽ’ എന്ന് മുദ്രണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച പറഞ്ഞിരുന്നു.
വീട്ടുനിരീക്ഷണത്തിലിരിക്കെ യാത്ര ചെയ്ത 28കാരനെ ശനിയാഴ്ച പുനെയിലെ ഡൗണ്ട് സ്റ്റേഷനിൽ വെച്ച് ബംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ യാത്ര ചെയ്യവെ പിടികൂടിയിരുന്നു. ശനിയാഴ്ച രാവിലെ ഖത്തറിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു ഇയാൾ.
കൈയിൽ ‘ഹോം ക്വാറൈൻറൻ’ എന്ന് മുദ്രണം ചെയ്ത പതിനഞ്ച് പേരെയാണ് ശനിയാഴ്ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽവെച്ച് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.