മുംബൈ: രോഗിയായ ബന്ധുവിനൊപ്പം സ്കാനിങ് മുറിയിലേക്ക് കയറിയ യുവാവ് എം.ആർ.െഎ യന്ത്രത്തിനും ഒാക്സിജൻ സിലിണ്ടറിനും ഇടയിൽ കുടുങ്ങി രക്തംവാർന്ന് മരിച്ചു. മുംബൈയിലെ ബി.വൈ.എൽ നായർ ചാരിറ്റബ്ൾ ആശുപത്രിയിലാണ് ദാരുണസംഭവം. രാജേഷ് മാരു (32) ആണ് മരിച്ചത്.
ഒാക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെ കഴിയുന്ന സ്ത്രീയോടൊപ്പം സ്കാനിങ് മുറിയിലേക്ക് കടന്നതായിരുന്നു രാജേഷ്. സിലിണ്ടറിനെ എം.ആർ.െഎ സ്കാനിങ് യന്ത്രത്തിലെ ശക്തിയേറിയ കാന്തികവലയം വലിച്ചെടുക്കുകയും യുവാവ് യന്ത്രത്തിനും സിലിണ്ടറിനും ഇടയിൽ കുടുങ്ങുകയും ചെയ്തു. യന്ത്രം ഒാഫ് ചെയ്ത് യുവാവിനെ രക്ഷപ്പെടുത്തിയപ്പോഴേക്കും ഏറെ രക്തം വാർന്നുപോയിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
സംഭവത്തിൽ ഡോ. സിദ്ധാർഥ് ഷാ, വാർഡ് ബോയ് വിറ്റൽ ചവാൻ, അറ്റൻഡർ സുനിത സുർവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് രാജേഷിെൻറ ബന്ധുവും രോഗിയുടെ മകനുമായ ഹരിഷ് സോളങ്കി പറഞ്ഞു. സിലിണ്ടറുമായി അകത്തേക്ക് കടക്കാൻ സ്കാനിങ് മുറിക്ക് പുറത്തുണ്ടായിരുന്ന ജീവനക്കാരൻ അനുമതി നൽകിയിരുന്നതായി സോളങ്കി പറഞ്ഞു.
അതേസമയം, സിലിണ്ടറുമായി മുറിയിലേക്ക് കടക്കരുതെന്ന മുന്നറിയിപ്പ് ലംഘിച്ചതാണ് അപകട കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. സിലിണ്ടറിൽനിന്നും ചോർന്ന ഒാക്സിജൻ അമിതമായി ശ്വസിച്ചതും മരണകാരണമായതായി പോലീസ് പറഞ്ഞു.
വാച്ചും ആഭരണങ്ങളുമടക്കമുള്ള ലോഹഭാഗങ്ങൾ ഉൗരിവെച്ചതിനുശേഷം മാത്രമാണ് രോഗികളടക്കമുള്ളവരെ എം.ആർ.െഎ സ്കാനിങ് മുറിയിലേക്ക് പ്രവേശിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.