ന്യൂഡൽഹി: സുഹൃത്തിനെ ബ്ലാക്ക്മെയിൽ ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തയാൾ ഡൽഹിയിൽ അറസ്റ്റിൽ. വീഡിയോ കാൾ വഴി സുഹൃത്തിനെ പ്രലോഭിപ്പിച്ച് നഗ്നനാക്കി വീഡിയോ പകർത്താനും ഇതുപയോഗിച്ച് പണം തട്ടാനും പ്രതികൾ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സുഹൃത്തിൽനിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ വീഡിയോ കാൾ ചെയ്ത് പ്രലോഭിപ്പിച്ച് വസ്‍ത്രങ്ങൾ അഴിപ്പിച്ച് വീഡിയോ പകർത്തിയശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു എന്നും ഡൽഹി പൊലീസ് പറയുന്നു.
ബബ്‍ലു എന്ന 28കാരനാണ് സുഹൃത്തിന്റെ തട്ടിപ്പിന് ഇരയായത്. തന്നെ അങ്കിത ശർമ എന്ന പേരിൽ ഒരു യുവതി ഫോണിൽ പരിചയപ്പെട്ടതായും നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതായും ബബ്‍ലു പറയുന്നു. തുടർന്നാണ് ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിപ്പ് നടത്തിയത്. പൊലീസിൽ ബബ്‍ലു പരാതിപ്പെട്ടതിനെ തുടർന്ന് സൈബർ പൊലീസ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ശിവം കുമാർ ബബ്‍ലുവിന്റെ സുഹൃത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.