15കാരിയെ വെട്ടിക്കൊന്ന് അറുത്തെടുത്ത തലയുമായി 32കാരൻ ഒളിവിൽ പോയി

മടികേരി: 15കാരിയെ വെട്ടിക്കൊലപ്പെടുത്തി ശിരസ്സ് അറുത്തെടുത്ത് പ്രതി ഒളിവിൽ പോയി. കുടക് ജില്ലയിലെ സോംവാർപേട്ടിലെ മുട്‌ലു ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. 32കാരനായ പ്രകാശ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.

പ്രകാശുമായി പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മെയ് 9ന് വിവാഹനിശ്ചയ ചടങ്ങുകൾ നടക്കവെ, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മാതാപിതാക്കളെ ബോധവത്കരിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, വിവാഹം നടത്താതിരുന്നത് പ്രതി അംഗീകരിച്ചിരുന്നില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇയാൾ എത്തി വീട്ടിൽ അതിക്രമിച്ച് കയറി 15കാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപത്തെ വനത്തിലേക്കാണ് ഇയാൾ പെൺകുട്ടിയുമായി പോയത്. തുടർന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് പെൺകുട്ടിയുടെ മാതാവ് ചികിത്സയിലാണ്.

എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കഴിഞ്ഞ ദിവസം ഫലം വരികയും പെൺകുട്ടി വിജയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - man absconded with the severed head of 15-year-old girl in Madikeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.