മുംബൈ: പെൺകുട്ടികൾ കടന്നുപോകുന്ന വഴിയിലിരുന്ന് അശ്ലീലം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് മൂന്ന് ആൺകുട്ടികളെ വിവസ്ത്രരാക്കി മർദിച്ചു. മഹാരാഷ്ട്രയിൽ ചിഞ്ച്പഡ പ്രദേശത്താണ് സംഭവം. ആൺകുട്ടികളെ വിവസ്ത്രരാക്കി മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഖോപാഡി ആശപ്പ ഗുണ്ടെ എന്ന ബാബുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയായിരുന്നു ബാബുവിെൻറ അതിക്രമം. ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ച് രംഗം വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. സൈബർ ലോകത്ത് അതിവേഗം പടർന്നതോടെയാണ് പൊലീസ് രംഗത്തെത്തിയത്.
പെൺകുട്ടികളുടെ കുടുംബങ്ങൾ തന്നോട് പരാതിപ്പെടുകയായിരുന്നുവെന്ന് ബാബു പൊലീസിനോട് പറഞ്ഞു. പരാതി കേട്ടതോടെ ആൺകുട്ടികളെ പാഠം പഠിപ്പിക്കാൻ തീരുമാനമെടുത്തു. ബാബുവിെൻറ സഹായികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.