മുംബൈ: ‘ഇന്ത്യ അൺബൗണ്ട്’ മാസികയുടെ പത്രാധിപർ നിത്യാനന്ദ് പാണ്ഡെയുടെ കൊലപാതകവു മായി ബന്ധപ്പെട്ട് 24കാരിയായ സഹപത്രാധിപയെ താണെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല നട ത്താൻ സഹായിച്ചതായി പറയുന്ന പ്രിൻറിങ് ജീവനക്കാരനും പിടിയിലായി. രണ്ടു വർഷമായി തന ്നെ ലൈംഗികമായി പീഡിപ്പിച്ചതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു.
മീരാറോഡിൽ താമസിക്കുന്ന നിത്യാനന്ദയെ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു. ഒാഫിസ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചുവരാതിരിക്കുകയും മൊബൈലിൽ കിട്ടാതാവുകയും ചെയ്തതോടെ ഭാര്യ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച ഭീവണ്ടി നഗരത്തിലെ പാലത്തിനടിയിൽ നിത്യാനന്ദയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് പെൺകുട്ടി കുറ്റമേറ്റതെന്ന് പൊലീസ് പറഞ്ഞു. വിൽപനക്കുള്ള സ്വത്ത് കാണിക്കാനെന്ന വ്യാജേന പാലത്തിനടുത്ത് എത്തിച്ച നിത്യാനന്ദയെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിച്ചതായും അബോധാവസ്ഥയിലായതോടെ ഇരുവരും കഴുത്തുഞെരിച്ച് കൊന്നുവെന്നുമാണ് മൊഴി.
ആഡംബര ജീവിതം നയിച്ചിരുന്ന നിത്യാനന്ദെക്കതിരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് മുംബൈയിലും താണെയിലും കേസുകളുണ്ട്. രാഷ്ട്രീയ, ഉദ്യോഗസ്ഥ ഉന്നതരുമായി അടുപ്പമുള്ള ഇയാളുടെ മാസികക്ക് സർക്കാർ പരസ്യം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.