ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കർണാടക സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് ഫലം

മധ്യപ്രദേശ്

തെരഞ്ഞെടുപ്പ് നടന്നത്: 28

ബി.ജെ.പി-19
കോൺഗ്രസ്- 7
മറ്റുള്ളവർ -1

ഗുജറാത്ത്

തെരഞ്ഞെടുപ്പ് നടന്നത് -8

ബി.ജെ.പി -8

ഉത്തർപ്രദേശ്

തെരഞ്ഞെടുപ്പ് നടന്നത് -7

ബി.ജെ.പി -5
സമാജ്വാദി പാർടി-2

ഝാർഖണ്ഡ്

യു.പി.എ -2
എൻ.ഡി.എ -0

ഛത്തീസ് ഗഢ്

തെരഞ്ഞെടുപ്പ് നടന്നത് :1
കോൺഗ്രസ് -1


ഹരിയാന

തെരഞ്ഞെടുപ്പ് നടന്നത് :1
കോൺഗ്രസ് -1

കർണാടക

തെരഞ്ഞെടുപ്പ് നടന്നത് :2
ബി.ജെ.പി 2

നാഗാലാൻറ്

തെരഞ്ഞെടുപ്പ് നടന്നത് :2
സ്വതന്ത്രർ-1
എൻ.ഡി.പി.പി-1

ഒഡീഷ

തെരഞ്ഞെടുപ്പ് നടന്നത് :2
ബിജു ജനതാദൾ -2

മണിപ്പൂർ

തെരഞ്ഞെടുപ്പ് നടന്നത് :5

ബി.ജെ.പി -4
സ്വതന്ത്രർ -1

ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റിൽ  വോട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പിക്ക് ലീഡ്. 17 സീറ്റിൽ ബി.ജെ.പി മുന്നേറുേമ്പാൾ ഒമ്പത് ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിൽ ബി.എസ്.പിയാണ് മുന്നിൽ.

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിൽ ഏഴിടത്തും ബി.ജെ.പിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. തെലങ്കാനയിലെ ദുബ്ബക്കിൽ ബി.ജെ.പി മുന്നിലെത്തി.

ഹരിയാനയിലെ ബറോഡയിലും ചത്തീസ്ഗഡിലെ ഏകസീറ്റിലും കോൺഗ്രസിനാണ് ലീഡ്. ഝാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദുംക ബെർമോ മണ്ഡലങ്ങളിൽ ബി.ജെ.പിക്കാണ് ലീഡ്. യു.പിയിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നു. സമാജ്വാദി പാർട്ടിയും സ്വതന്ത്രനുമാണ് മറ്റ് രണ്ടിടങ്ങളിൽ മുന്നേറുന്നത്.

കമൽനാഥ് സർക്കാറിനെ വലിച്ച് താഴെയിട്ട് മാർച്ചിൽ ബി.ജെ.പി പാളയത്തിലെത്തിയ സിന്ധ്യക്ക് ഉപതെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. തന്നെ വിശ്വസിച്ച് സ്ഥാനം രാജിവെച്ച എം.എൽ.എമാരെ വിജയിപ്പിക്കുക എന്നത് സിന്ധ്യയുടെ ഉത്തരവാദിത്വമായാണ് കണക്കാക്കുന്നത്. സിന്ധ്യ കുടുംബത്തിന് ഏറെ സ്വധീനമുള്ള ഗ്വാളിയോർ ചമ്പൽ മേഖലയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 16 സീറ്റുകൾ.

അവിടെ സീറ്റുകൾ നഷ്ടപ്പെട്ടാൽ സിന്ധ്യയുെട സ്വാധീനം പണ്ടേപോലെ ഫലിക്കുന്നില്ല എന്നതിെൻറ തെളിവാകും. സിന്ധ്യക്കൊപ്പം വന്ന മുൻ കോൺഗ്രസ് എം.എൽ.എമാർക്കെല്ലാം സീറ്റു നൽകിയതിൽ ബി.ജെ.പി നേതാക്കളിൽ ചിലർ അസംതൃപ്തരായിരുന്നു. ചിലർ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നടക്കം വിട്ടുനിന്നതിെൻറ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വത്തിന് കണ്ണുരുട്ടേണ്ടിയും വന്നു.

സിന്ധ്യയുടെ കളംമാറ്റത്തോടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കണമെങ്കിൽ കോൺഗ്രസിന് 28 സീറ്റിലും വിജയം നേടി 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം സ്ഥാപിക്കണം. എന്നാൽ, ഒമ്പതു സീറ്റുകൾ നേടിയാൽ ശിവരാജ് സിങ് ചൗഹാന് വീണുകിട്ടിയ ഭരണം നിലനിർത്താനുമാകും.

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കഷ്ടിച്ചു തിരിച്ചുപിടിച്ച മധ്യപ്രദേശിലെ ഭരണം നഷ്ടപ്പെടുത്തിയ സിന്ധ്യയെ പരാജയപ്പെടുത്താനായില്ലെങ്കിൽ അടുത്തകാലത്തൊന്നും സംസ്ഥാനത്ത് പച്ചപിടിക്കാനാവില്ലെന്ന ബോധ്യം കോൺഗ്രസിനുണ്ട്. അതു കൊണ്ടുതന്നെ കോൺഗ്രസിെൻറയും സിന്ധ്യയുടെയും നിലനിൽപിെൻറ പോരാട്ടമാണിത്. പ്രചാരണ വേളയിൽ മുൻ മുഖ്യമന്ത്രി കമൽനാഥിെൻറ വിവാദ പരാമർശവും മറ്റും തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടറിയണം.

ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സിങ് സെംഗാർ മത്സരിച്ചിരുന്ന സീറ്റിലടക്കം ഏഴ് മണ്ഡലങ്ങളിലാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. കർണാടകയിൽ രണ്ട് സീറ്റുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. തുംകൂർ ജില്ലയിലെ സിറയിലും ബംഗളൂരുവിലെ രാജേശ്വരി നഗറിലുമാണ് ഉപതെരഞ്ഞെടുപ്പുകൾ. ഇവിടെ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവർ പരസ്പരം ഏറ്റുമുട്ടുകയാണ്.

ഛത്തിഡ്ഗഢ് (ഒന്ന്), ഗുജറാത്ത്(എട്ട്), ഹരിയാന (ഒന്ന്), ഝാർഖണ്ഡ് (രണ്ട്), മണിപ്പൂർ (രണ്ട്), നാഗാലാൻഡ് (രണ്ട്), തെലങ്കാന (ഒന്ന്), ഒഡിഷ (രണ്ട്), എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെയും ഫലം ചൊവ്വാഴ്ച പുറത്തുവരും.  

2020-11-10 13:16 IST

ഗുജറാത്ത് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മോർബി സീറ്റിൽ ഒഴികെ എല്ലായിടത്തും 1500 വോട്ടിെൻറ ലീഡ് നേടി  ഭരണകക്ഷിയായ ബി.ജെ.പി വിജയത്തിലേക്ക്. 

2020-11-10 13:02 IST

തെലങ്കാനയിലെ ദുബ്കയിൽ ബി.ജെ.പി അപ്രതീക്ഷിത വിജയത്തിലേക്ക്. ഒമ്പത് റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ 25,878 വോട്ടുകളുമായാണ് ബി.ജെ.പി സ്ഥാനാർഥി എം. രഘുനന്ദൻ റെഡ്ഡി കുതിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിെൻറ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) 22,772 വോട്ടുകളുമായി ബി.ജെ.പിക്ക് പിന്നിലാണ്. ടി.ആർ.എസ് എം.എൽ.എ രാമലിംഗ റെഡ്ഡിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റെഡ്ഡിയുടെ ഭാര്യ സുജാതയായിരുന്നു ഇവിെട ടി.ആർ.എസ് സ്ഥാനാർഥി. കോൺഗ്രസിനാകട്ടെ 5125 വോട്ടുകളാണ് ഇതുവരെ നേടാനായത്.


2020-11-10 12:51 IST

ഹരിയാനയിെല ബറോഡയിൽ 10 റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസിന് 9107 വോട്ടിെൻറ ലീഡ്. ഇന്ദു രാജ് നർവാൾ (കോൺഗ്രസ്) 31,720, യോഗേശ്വർ ദത്ത് (ബി.ജെ.പി) 22, 613, ജോഗീന്ദർ മാലിക് (ഐ.എൻ.എൽ.ഡി) 3227 എന്നിങ്ങനെയാണ് വോട്ട് നില.

2020-11-10 12:47 IST

മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്രനാണ് മുന്നേറുന്നത്.

2020-11-10 12:30 IST

‘മധ്യപ്രദേശ് നിവാസികൾ ഒരിക്കൽ കൂടി ബി.ജെ.പിയെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനിപ്പോൾ തെളിവായി’ -മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.


2020-11-10 12:24 IST

ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് സീറുകളിലും പാർട്ടി മുന്നേറുന്ന വേളയിൽ ഗാന്ധിനഗറിൽ വിജയ ചിഹ്നം ഉയർത്തി ആഹ്ലാദം പങ്കിടുന്ന ബി.ജെ.പി നേതാക്കൾ.

2020-11-10 12:13 IST

ഝാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദുംക ബെർമോ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ലീഡ്. ദുംകയിൽ ബി.ജെ.പി സ്ഥാനാർഥിയായ ലോയ്സ് മറാൻഡി ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ബസന്ത് സോറനേക്കാൾ 7938 വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയാണ്.

2020-11-10 12:07 IST

യു.പിയിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നു. സമാജ്വാദി പാർട്ടിയും സ്വതന്ത്രനുമാണ് മറ്റ് രണ്ടിടങ്ങളിൽ മുന്നേറുന്നത്.

2020-11-10 12:04 IST

മണിപ്പൂരിൽ ബി.ജെ.പി രണ്ടിടത്തും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. വാങ്കോയ് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയായ ഒയ്നാം ലുഖോയ് സിങ് നാഷനൽ പീപ്ൾസ് പാർട്ടി സ്ഥാനാർഥിയേക്കാൾ 268 വോട്ടിെൻറ ലീഡിന് മുന്നിലെത്തി. സെയ്ടു മണ്ഡലത്തിൽ ബി.ജെപി സ്ഥാനാർഥി 1827 വോട്ടുകൾക്ക് മുന്നിലാണ്. വാങ്ജിങ് ടെൻയ സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. 675 വോട്ടാണ് ലീഡ്.

2020-11-10 11:58 IST

‘ബി.ജെ.പിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആരാണോ തോൽക്കാൻ േപാകുന്നത് അവരോട് ചോദിക്കൂ. ഞങ്ങൾക്ക് നേട്ടമാണ്. ദിഗ്വിജയയുടെ പ്രസ്താവന കേട്ടൂ. അദ്ദേഹം വോട്ടിങ് മെഷീനിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ബി.ജെ.പിയാണ് വിജയിക്കാൻ പോകുന്നത്. ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കാൻ പോകുന്നു. രണ്ട് വയോധികൻമാർ (ദിഗ്വിജയ സിങ്, കമൽ നാഥ്) ഡൽഹിയിലേക്ക് പോകുന്നു’ - മധ്യപ്രദേശ് മന്ത്രിസഭയിൽ അംഗമായ നരോത്തം മിശ്ര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.