ഭോപാൽ: മധ്യപ്രദേശിൽ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ഇനി ‘ഹിംഗ്ലീഷി’ലും പരീക്ഷ എഴുതാമെന്ന് മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
എല്ലാ കോളജുകളിെലയും വിദ്യാർഥികൾക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഹിംഗ്ലീഷിലോ ആകാമെന്നാണ് മെയ് 26ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഹിന്ദിയും ഇംഗ്ലീഷും കലർത്തി പരീക്ഷ എഴുതാമെന്നാണ് നിർദേശം. ഉദാഹരണമായി ഹാർട്ട് അറ്റാക്ക് എന്ന വാക്ക് ‘ഹാർട്ട് കാ ദൗര’ എന്ന് ഉപയോഗിക്കാം. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം അറിയാെമങ്കിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തതിനാൽ എഴുതാൻ സാധിക്കുന്നില്ലെന്ന് മനസ്സിലായതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെന്നും സർവകാലാശാല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.