ഫാഷിസം ’ എന്നുച്ചരിക്കുന്നത് തടയാൻ  കലക്ടർക്ക് എന്തവകാശം- മഅ്ദനി

ബംഗളൂരു: ‘ഫാഷിസം’ എന്ന വാക്കുച്ചരിക്കുന്നത് തടയാൻ കലക്ടർക്ക് എന്തവകാശമെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്ന ാസിർ മഅ്ദനി. പി.ഡി.പി സ്ഥാനാർഥികളുടെ പ്രചാരണത്തിന് മഅ്ദനിയുടെ വിഡിയോ സന്ദേശം പൊന്നാനി, മലപ്പുറം ലോക് സഭ മണ്ഡലങ്ങളിൽ പ്രദർശിപ്പിക്കുന്നത് മലപ്പുറം സബ്കലക്ടർ തടഞ്ഞതു സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയ ായിരുന്നു അദ്ദേഹം.

‘ഫാഷിസം’ എന്ന വാക്ക് ആ വിഡിയോയിൽ ഉപയോഗിക്കുന്നു എന്നാണ് വിഡിയോ പ്രദർശനത്തിന് അനുമതി നിഷേധിക്കുന്നതിന് കലക്ടർ കാരണമായി പറഞ്ഞത്. ആ വാക്കുപയോഗിക്കാൻ പാടില്ല എന്നാണ് നിർദേശം. പി.ഡി.പി സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് ഒട്ടും സുഖകരമല്ലാത്ത ചില സമീപനങ്ങൾ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെ ചെയ്തത് ശരിയാണോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കണം. പക്ഷേ, െഎ.എ.എസുകാരനായ അദ്ദേഹം ഫാഷിസം എന്ന വാക്കിെൻറ അർഥവും ആശയവും മനസ്സിലാക്കിയിരിക്കാൻ സാധ്യതയുള്ളയാളാണ്.

ആ വിഡിയോയിൽ ഒരു രാഷ്ട്രീയ നേതാവിനെയും പേരെടുത്ത് വിമർശിക്കുകയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ വിമർശിക്കുന്നില്ല. ഫാഷിസം എന്നുപയോഗിക്കുേമ്പാൾ പോലും ഹിന്ദു ഫാഷിസം എന്ന് പറഞ്ഞിട്ടില്ല. ഫാഷിസം എന്ന വാക്ക് പറയാൻ പാടില്ല എന്ന് ഒരു കലക്ടർക്ക് അവകാശമുണ്ടോ എന്നത് ഇൗ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടണം. ഫാഷിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയതിനാലാണ് ഇത്രയും കാലം താൻ പീഡനമനുഭവിച്ചതെന്നും ഒരു കലക്ടർ പറഞ്ഞതുകേട്ട് ഫാഷിസം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനാവില്ലെന്നും മഅ്ദനി പറഞ്ഞു.

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണ്. അതിനെതിരെ രാജ്യത്തെ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്. എപ്പോൾ എവിടെവെച്ച് മരണപ്പെടേണ്ടിവന്നാലും ഫാഷിസത്തിെനതിരെ ധീരമായി ശബ്ദിച്ചും ശഹാദത്ത് കലിമ ചൊല്ലിയും മരണപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു കലക്ടറോ ഏതെങ്കിലും അധികാര ദുശ്ശക്തികളോ വിചാരിച്ചാൽ അതിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും മഅ്ദനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Madani speech-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.