ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് രാജ്യതലസ്ഥാന നഗരിയിൽ രണ്ടുപേരെ ആൾക്കൂട്ടം ക ൊലപ്പെടുത്തി. 16കാരനും 21കാരനുമാണ് അടുത്തടുത്ത ദിവസങ്ങളിൽ നടന്ന വ്യത്യസ്ത ആക്രമ ണങ്ങളിൽ കൊല്ലപ്പെട്ടത്. ഡൽഹിയിലെ ആദര്‍ശ് നഗറിൽ വ്യാഴാഴ്ച രാത്രിയാണ് 16കാരൻ കൊല് ലെപ്പട്ടത്. പ്രദേശത്തുകാരനായ കുട്ടിയെ സമീപത്തുള്ള വീട്ടിൽനിന്ന് പിടികൂടിയെന്നും ഇതിനിടയിൽ മർദനമേറ്റ് കൊല്ലപ്പെെട്ടന്നുമാണ് പൊലീസ് പറയുന്നത്.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുടമയടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിലെ ഭാവനയിൽ വെള്ളിയാഴ്ചയാണ് ആൾക്കൂട്ട ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നുെവന്ന് കുടുംബം ആരോപിച്ചു.
എന്നാൽ, ലഹരിക്ക് അടിമയായ യുവാവ് വീടിനു മുകളിൽനിന്ന് വീണു മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.