ന്യൂഡൽഹി: 17ാം ലോക്സഭക്കായുള്ള പൊതു തെരഞ്ഞെടുപ്പിെൻറ ഒന്നാം ഘട്ട വോെട്ടടുപ്പി െൻറ വിജ്ഞാപനം കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷൻ തിങ്കളാഴ്ച പുറെപ്പടുവിച്ചു. ഏപ്രി ൽ 11ന് നടക്കുന്ന വോെട്ടടുപ്പിൽ 20 സംസ്ഥാനങ്ങളിലെ 91 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടർ മാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഏപ്രിൽ 18, 23, 29, മേയ് ആറ്, 12, 19 എന്നീ തീയതികളിലായി തുടർന്നുള്ള ഘട്ടങ്ങൾ നടക്കും. മുഴുവൻ ഘട്ടങ്ങളുടെയും വോെട്ടണ്ണൽ മേയ് 23നായിരിക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശപത്രികകൾ സ്വീകരിച്ചു തുടങ്ങി. ഏപ്രിൽ 11ന് അന്തമാൻ-നികോബാർ, ആന്ധ്രപ്രദേശ്, തെലങ്കാന, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 25 വരെ സ്വീകരിക്കുന്ന നാമനിർദേശങ്ങളുടെ സൂക്ഷ്മപരിശോധന 26നും പിൻവലിക്കാനുള്ള അവസാന തീയതി 28നുമാണ്. അന്നേ ദിവസം ഒന്നാം ഘട്ട വോെട്ടടുപ്പിൽ മത്സരരംഗത്തെ ചിത്രം തെളിയും.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ മൂന്നാം ഘട്ടത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. കേരളത്തോടൊപ്പം ഗുജറാത്ത്, ഗോവ, ദാമൻ-ദിയു, ദാദ്ര-നാഗർഹവേലി എന്നിവിടങ്ങളിലും ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
മൂന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 28നാണ് പുറപ്പെടുവിക്കുക. പത്രികസമര്‍പ്പണത്തിനുള്ള അവസാന തീയതി ഏപ്രില്‍ നാലും സൂക്ഷ്മപരിശോധനക്കുള്ള തീയതി അഞ്ചുമാണ്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ എട്ടിന് കേരളം അടക്കമുള്ള സ്ഥലങ്ങളിലെ മത്സരചിത്രം തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.