ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ആദ്യം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന. ജൂൺ മൂന്നിന് നിലവി ലെ പാർലമെൻറ് കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ അടുത്ത പൊതുതെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തുന്നത്. വിവിധ ഘട്ടങ്ങളിലായി ഒരു മാസത്തോളമെടുത്തായിരിക്കും തെരഞ്ഞെടുപ്പെന്നാണ് സൂചന.

സുരക്ഷ ഉദ്യോഗസ്ഥരുടെ ലഭ്യതകൂടി ഇതിനായി കണക്കിലെടുക്കും. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. ജമ്മു-കശ്മീരിൽ കഴിഞ്ഞ നവംബറിൽ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ ആറുമാസത്തിനകം ഇവിടെയും തെരഞ്ഞെടുപ്പ് നടക്കണം.

സിക്കിം നിയമസഭയുടെ കാലാവധി മേയ് 27നും ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുെടത് ജൂണിലുമാണ് അവസാനിക്കുക. 2014ൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിെൻറ തീയതികൾ മാർച്ച് അഞ്ചിനായിരുന്നു പ്രഖ്യാപിച്ചത്.

Tags:    
News Summary - Lok Sabha Election -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.