ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രമല്ല; നിഗൂഢത -മമത

കൊൽക്കത്ത: ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രമല്ല, പകരം നിഗൂഢതതയാണെന്ന് (എ മിസ്റ്ററി, നോട്ട് ഹിസ്റ് ററി) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പണവും പൊലീസും ഇലക്ട്രോണിക് വോട്ടിങ്മെഷീനും ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാനത്ത് കടന്നാക്രമണം നടത്തി. ബാലറ്റ് പെട്ടികൾ തിരിെക കൊണ്ടു വരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എല്ലാം നഷ്ടമാവുമെന്നും അവർ പറഞ്ഞു.

‘‘തൃണമൂൽ നേതാക്കളെ ബസിൽനിന്ന് പുറത്തേക്ക് തള്ളണമെന്ന് ഏതോ ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ഞങ്ങളും ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്ക് ചെറുത്തു നിൽക്കാൻ സാധിക്കുമോ.? ’’ മമത ചോദിച്ചു. 1993ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് നേരെയുണ്ടായ വെടിെവപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ബി.ജെ.പി എന്ത് പോരാട്ടമാണ് നടത്തുന്നത്.? ആരാണവർ? ബംഗാളിൽ ആർക്കും അവരെ അറിയില്ല. ആർ.എസ്.എസ് കോമാളികൾ മാത്രം സ്കൂളുകൾ വഴി മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബിഹാറിൽ ആർ.എസ്.എസിൻെറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ പൊലീസിന് നിദേശം നൽകിയിട്ടുണ്ട്. ഞങ്ങൾ പൊലീസിനോട് അങ്ങനെ പറഞ്ഞിട്ടില്ല. അവർ ഇക്കാര്യം മനസ്സിലാക്കണമെന്നും മമത പറഞ്ഞു.

Tags:    
News Summary - Lok Sabha election earlier this year was a mystery, not history said mamata banarjee -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.