ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഏതാനും ആഴ്ചകൾക്കിടെ പ്രധാനമ ന്ത്രി നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന, ശിലാസ്ഥാപന പരിപാടികൾ 150. അവസാന മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ 30. നിരവധി ദിവസങ്ങളായി കേന്ദ്ര സർക്കാറിേൻറതായി വരുന്നത് കോടികളുടെ പരസ്യങ്ങൾ.
റിപ്പബ്ലിക്ദിനമായ ജനുവരി 26 മുതൽ മാർച്ച് എട്ടു വരെയുള്ള 42 ദിവസങ്ങൾക്കിടയിൽ 37 നഗരങ്ങളിലേക്കാണ് പ്രധാനമന്ത്രി യാത്ര നടത്തിയത്. എല്ലായിടത്തും ഉദ്ഘാടന, ശിലാസ്ഥാപനങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രസംഗങ്ങൾ. പുൽവാമ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യങ്ങളിലും പരിപാടികൾ മുടക്കിയില്ല. ബാലാേകാട്ട് വ്യോമാക്രമണം നടന്ന ഫെബ്രുവരി 26 മുതൽ മാർച്ച് എട്ടു വരെ പെങ്കടുത്ത പരിപാടികൾ 23. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടത്തിയ ദ്വിദിന സന്ദർശനത്തിനിടെ ഉദ്ഘാടനം ചെയ്ത ഒരു പദ്ധതി ഇതിനകം പ്രവർത്തനം തുടങ്ങിയതാണത്രെ.
ശനിയാഴ്ചവരെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പുകാല ഉദ്ഘാടന തിരക്കിലായിരുന്നു. അതു തീർന്നതിനു പിേറ്റന്നുതന്നെ, ഞായറാഴ്ച അവധി ബാധകമാകാതെ തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇത് പതിവില്ലാത്തതാണ്. കഴിഞ്ഞ തവണ മാർച്ച് അഞ്ചിനാണ് തീയതികൾ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ‘നാടമുറിക്കൽ’ പൂർത്തിയാകാൻ കമീഷൻ സമയം നീട്ടിക്കൊടുത്തതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.