ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിെൻ റ ഗതി നിയന്ത്രിക്കും. അതിനൊപ്പം നാലു വനിതകൾ നിർണായക പങ്ക് വഹിക്കും. മത്സരരംഗത്തുനിന്ന് ആരോഗ്യപരമായ കാരണ ങ്ങളാൽ പിന്മാറുമെന്ന് കരുതിയിരുന്ന കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസിെൻറ സഖ്യകക്ഷി ചർച്ചകളെ സോണിയ വലിയൊരളവിൽ സ്വാധീനിക്കും.
< br /> ബി.എസ്.പി നേതാവ് മായാവതി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇക്കുറി ചുവടുവെക്കുന്നത് പ്രധാനമന്ത്രിപദ മോഹവ ുമായാണ്. മോദിക്ക് തിരിച്ചടിയേൽക്കുകയും കോൺഗ്രസിെൻറ സീറ്റുനില 150ൽ താഴെ പോവുകയും ചെയ്താൽ, ബദൽ സർക്കാർ രൂപവത്കരണത്തിൽ മായാവതിയുടെ റോൾ നിർണായകം. സമാജ്വാദി പാർട്ടിയുടെ പിന്തുണ ഇതിനകം ഉറപ്പാക്കിയിട്ടുമുണ്ട്. ബി.ജെ.പിക്കെതിരെ ഏറ്റവും ശക്തമായി സംസാരിക്കുന്ന പ്രാദേശിക പാർട്ടി നേതാവായ മമത ബാനർജിയും അടുത്ത തെരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യങ്ങളിൽ പ്രധാന റോൾ വഹിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത മത്സരിക്കില്ല. എന്നാൽ, അതൊന്നും പ്രധാനമന്ത്രിപദം കിട്ടുമെങ്കിൽ ഒരു തടസ്സമല്ല.
രാഹുലിെൻറ തോളോടുതോൾ നിന്ന് തെരഞ്ഞെടുപ്പു നിയന്ത്രിക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധിയും ഇൗ തെരഞ്ഞെടുപ്പിൽ താരമാണ്. മത്സരിക്കാൻ ഇടയില്ല. എന്നാൽ, കോൺഗ്രസിെൻറ തീരുമാനങ്ങളിൽ പ്രിയങ്കയുടെ അഭിപ്രായത്തിന് നിർണായക സ്വാധീനമുണ്ടാവും. യു.പിയിലെ പകുതി മണ്ഡലങ്ങളുടെ ചുമതല പാർട്ടി നൽകിയത് പ്രിയങ്കക്കാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയം നിയന്ത്രിക്കുന്ന മറ്റു അഞ്ചു വനിതകൾകൂടിയെങ്കിലുമുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാറിെൻറ മകളും എം.പിയുമായ സുപ്രിയ സുലെ. ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ രാജ്യസഭാംഗം കനിമൊഴി.
ഫെഡറൽ മുന്നണി ലക്ഷ്യമായി കളത്തിലുള്ള തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിെൻറ മകൾ, ലോക്സഭാംഗമായ കവിത. ജമ്മു-കശ്മീരിലും തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിയുടെ ഇടപെടലുകളും പ്രധാനമാവും. സുഷമ സ്വരാജും ഉമാഭാരതിയും പിന്മാറുന്ന തെരഞ്ഞെടുപ്പു കളത്തിൽ ബി.ജെ.പിയുടെ പ്രധാന വനിതാമുഖം പ്രതിരോധമന്ത്രി നിർമല സീതാരാമൻ മാത്രം.
മോദിയെ വീഴ്ത്തും –കോൺഗ്രസ് ന്യൂഡൽഹി: മോദി സർക്കാറിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നീങ്ങുകയാണെന്നും ഭരണപിഴവുകൾക്ക് ബി.ജെ.പിക്ക് ജനം തിരിച്ചടി നൽകുമെന്നും കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെട്ടു. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, റഫാൽ അഴിമതി എന്നിവയെല്ലാം ജനരോഷം ഉയർത്തുന്ന വിഷയങ്ങളാണ്. ജനങ്ങെള ഭിന്നിപ്പിച്ചു ഭരിക്കുകയാണ് മോദി അഞ്ചുവർഷം ചെയ്തത്. തെരഞ്ഞെടുപ്പിൽ സർക്കാറിെൻറ വീഴ്ചകൾ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.