ചെന്നൈ: കാഞ്ചിപുരത്ത് കൂലിത്തൊഴിലാളി മൂന്നു മക്കളെയും കൊലപ്പെടുത്തിയതിനുശേഷം മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചു. കാഞ്ചിപുരം ശ്രീപെരുമ്പത്തൂർ വടമംഗലം ആറുമുഖമാണ് (37) ഇൗ ക്രൂരകൃത്യം ചെയ്തത്. ആദ്യം മൂത്ത മകൾ രാജേശ്വരിയെ (12) കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് മറ്റു രണ്ട് മക്കളായ ശാലിനി (പത്ത്), മകൻ സേതുരാമൻ (എട്ട്) എന്നിവരുടെ കൈകാലുകൾ കൂട്ടിക്കെട്ടി കിണറ്റിൽ തള്ളിയിട്ട് കൊന്നു.
സമീപത്തെ മരക്കൊമ്പിൽ ആറുമുഖവും കെട്ടിത്തൂങ്ങി മരിച്ചു. ലോക്ഡൗൺ കാലയളവിൽ പണിയില്ലാത്തതിനെ തുടർന്ന് ആറുമുഖവും കുടുംബവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പണിക്ക് പോകാത്തതിനെച്ചൊല്ലി ആറുമുഖവും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നു. ആറുമുഖത്തിെൻറ ഭാര്യ ഗോമതിയമ്മാൾ (32) തിങ്കളാഴ്ച മുതലാണ് വീട്ടുജോലിക്ക് പോയി തുടങ്ങിയത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും മക്കളെയും കാണാനില്ലായിരുന്നു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീപെരുമ്പത്തൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.