കോവിഡ് മേഖലകൾ മൂന്നു നിറത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മേഖലകളെ മൂന്നു വ്യത്യസ്ത നിറങ്ങളിലൂടെ തരംതിരിക്കും. മ ുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയവിനിമയത്തിനുശേഷ മാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കോവിഡിെൻറ ഭീഷണിക്കനുസരിച്ച് ചുവപ്പ ്, ഓറഞ്ച്, പച്ച നിറത്തിലുള്ള മേഖലകളായി വേർതിരിക്കാനാണ് തീരുമാനം.

കോവിഡ് ബാധ രൂക്ഷമായ പ്രദേശങ്ങളെ ചുവപ്പും രോഗം റിപ്പോര്‍ട്ട് ചെയ്തെങ്കിലും വര്‍ധനയില്ലാത്ത പ്രദേശങ്ങളെ ഓറഞ്ചും രോഗങ്ങളില്ലാത്ത സ്ഥലങ്ങളെ പച്ച നിറത്തിലുള്ള മേഖലയിലും ഉള്‍പ്പെടുത്തും. ഇങ്ങനെ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്ന മേഖലകൾ വ്യക്തമാക്കുന്ന പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിവരുകയാണ്.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുള്ള ജില്ലകള്‍ ചുവപ്പ് മേഖലയിലാകും. 15നു മുകളില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ഏതു സ്ഥലവും ചുവപ്പ് മേഖല (റെഡ് സോണ്‍) ആയി പ്രഖ്യാപിക്കും. കോവിഡ് ഭീഷണിയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ച ജില്ലകൾ ഇതില്‍പെടും. ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ല. അടച്ചുപൂട്ടി മുദ്രവെക്കുന്ന ഈ മേഖലയില്‍ അവശ്യവസ്തുക്കൾക്കല്ലാതെ മറ്റു സഞ്ചാരം അനുവദിക്കില്ല.

നേരേത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് ക്രമാതീതമായ വളര്‍ച്ചയില്ലാതിരിക്കുകയും ചെയ്ത ജില്ലകളാണ് ഓറഞ്ച് മേഖലയില്‍ വരുക. കോവിഡ് കേസുകള്‍ 15ല്‍ താഴെ മാത്രം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ഓറഞ്ച് മേഖല (ഓറഞ്ച് സോണ്‍) ആയി കണക്കാക്കുക. ഭാഗികമായ അടച്ചുപൂട്ടലേ ഇവിടെയുണ്ടാവുകയുള്ളൂ.

കോവിഡ് കേസുകളുടെ വര്‍ധന അനുഭവപ്പെടാത്ത ഈ ജില്ലകളില്‍ പരിമിതമായ തോതില്‍ വാഹനഗതാഗതവും കൃഷിയിടങ്ങളിലെ വിളവെടുപ്പും അനുവദിക്കും. ഒരു കോവിഡ്-19 രോഗം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 400 ജില്ലകളാണ് പച്ച മേഖല (ഗ്രീന്‍ സോണ്‍) യില്‍െപടുക. ഇവിടെ സാമൂഹിക അകലം പാലിക്കല്‍ അടക്കം ഏറ്റവും കുറവ് നിയന്ത്രണങ്ങളേ ഏര്‍പ്പെടുത്തുകയുള്ളൂ.

Tags:    
News Summary - Lock down extension-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.