അമൃത്സർ: പഞ്ചാബിലെ അമൃത്സറിലെ ട്രെയിൻ ദുരന്തത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ജോദ പഥക് റെയിൽ പാതയിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ദസറ ആഘോഷം കാണുന്നതിനായി റെയിൽ പാളത്തിൽ കയറിനിന്ന ആളുകളുടെ മേൽ െട്രയിൻ പാഞ്ഞുകയറി 61 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
നാട്ടുകാർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണെന്നും പാത ഒഴിഞ്ഞുകൊടുക്കാൻ തയാറാകുന്നില്ലെന്നും െപാലീസ് പറഞ്ഞു. ശനിയാഴ്ച മുതലാണ് നാട്ടുകാർ സമരം തുടങ്ങിയത്. പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. ദ്രുതകർമ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച 61 പേരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തകെയാണെന്നും പ്രേദശിക അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം അപകട സ്ഥലം സന്ദർശിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.