മുംബൈ: വായ്പ അനുവദിക്കാൻ കർഷകെൻറ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ച ബാങ്ക് മാനേജർക്ക് എതിരെ കേസ്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ദടലയിലുള്ള സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ ശാഖയിലെ മാനേജർ രാജേഷ് ഹിവാസെക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച കാർഷികവായ്പക്ക് അപേക്ഷിക്കാൻ ഭാര്യയുമൊത്ത് കർഷകൻ ബാങ്കിലെത്തിയിരുന്നു. ബാങ്ക് നടപടികൾക്കെന്ന വ്യാജേന കർഷകെൻറ ഭാര്യയുടെ മൊബൈൽ നമ്പർ വാങ്ങിയ മാനേജർ പിന്നീട് അവരെ വിളിച്ച് തനിക്ക് വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മാനേജറുടെ മൊബൈൽ സംഭാഷണത്തിെൻറ പകർപ്പുമായാണ് കർഷകെൻറ ഭാര്യ പരാതി നൽകിയത്. മാനേജറും പ്യൂണും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.