മുംബൈ: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചതിനു പിറകെ മഹാരാഷ്ട്രയിലും ഇതേ ആവശ്യമുന്നയിച്ച് ലിംഗായതുകൾ ജാഥ സംഘടിപ്പിക്കുന്നു.
ലിംഗായത്തിന് മതം എന്ന ഭരണഘടന അംഗീകാരം വേണമെന്നാവശ്യപ്പെട്ട് മറാത്താവാഡയിലെ ലിംഗായതുകൾ മഹാമോർച്ച നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. 10 ലക്ഷം ലിംഗായത് അംഗങ്ങളുടെ മഹാമോർച്ചയാണ് സംഘടിപ്പിക്കുന്നത്. 103കാരനായ ശിവ്ലിങ് ശിവാചാര്യ മഹാരാജ് ആയിരിക്കും മഹാമോർച്ച നയിക്കുക.
മഹാരാഷ്ട്രയിൽ ലിംഗായത്തിനെ മതമായി അംഗീകരിക്കണമെന്നും ദേശീയ തലത്തിൽ ന്യൂനപക്ഷ പദവി നൽകണമെന്നുമുള്ളത് ദീർഘകാലമായുള്ള ആവശ്യമാണ്.
കർണാടക സർക്കാർ ചെയ്തതു പോലെ മഹരാഷ്ട്രയും നിർദേശം കേന്ദ്ര സർക്കാറിന് അയക്കണമെന്ന് 48 ലിംഗായത് സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി ദേശീയ കൺവീനർ അവിനാഷ് ഭോഷിക്കർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.