നിരാഹാര സമരത്തിനിടെ ഭക്ഷണം കഴിച്ച് ബി.ജെ.പി സാമാജികരും

പുനെ: വ്യാഴാഴ്ച ബി.ജെ.പി രാജ്യവ്യാപകമായി നടത്തിയ നിരാഹാര സമരത്തിനിടെ രണ്ട് സാമാജികർ ഭക്ഷണം കഴിച്ചത് പാർട്ടിക്ക് നാണക്കേടായി. ഭീംറാവു താപ്കിർ, സഞ്ജയ് ബെഗാഡെ എന്നിവരാണ് ചിപ്സും സാൻഡ്വിച്ചും കഴിക്കുന്ന ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് മന്ത്രി ഗിരീഷ് ബാപതിെൻറ നേതൃത്വത്തിൽ പുനെ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിനിെടയാണ് സാമാജികർ ഭക്ഷണം കഴിച്ചത്. 

കോൺഗ്രസ് തിങ്കളാഴ്ച നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് ഭക്ഷണം കഴിച്ച പ്രവർത്തകരെ ബി.ജെ.പി പരിഹസിച്ചതിനു പിറകെയാണ് ഉപവാസത്തിനിെട ഭക്ഷണം കഴിച്ച് ബി.ജെ.പി പ്രവർത്തകർ പാർട്ടിയെ കുഴിയിൽ ചാടിച്ചിരിക്കുന്നത്. ബി.ജെ.പിയുടെത് നാടകം മാത്രമാണെന്നും അത് ഇനിയും പ്രാവർത്തിമാകില്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡൻറ് അശോക് ചവാൻ പറഞ്ഞു. 

പ്രതിപക്ഷം പാർലെമൻറ് നടപടികൾ തടസപ്പെടുത്തി എന്നാരോപിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരും നേതാക്കളും ഉപവാസം നടത്തിയത്. 

നരേന്ദ്ര മോദി തെൻറ ഒൗദ്യോഗിക പരിപാടികൾക്ക് മുടക്കം വരുത്താതെയാണ് ഉപവസിച്ചത്. അമിത് ഷാ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ധാർവാഡിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയുമായി ചേർന്നാണ് ഉപവാസത്തിന് നേതൃത്വം കൊടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഹ്മദാബാദിൽ എം.പിമാരുമായി ചേർന്ന് ഉപവസിച്ചു. 

Tags:    
News Summary - Lawmakers 'Snacking' In Pune During Fast - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.