ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷ മേഖലകളിൽ ഇനിയും ബാക്കിയുള്ള പ്രദേശങ്ങളിൽനിന്നുകൂടി കഴിയുന്നത്ര നേരത്തെ സേനയെ പിൻവലിക്കുന്ന കാര്യത്തിൽ ചൈന ഇന്ത്യക്കൊപ്പം മുന്നോട്ടുനീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. അതിർത്തി മേഖലയിൽ സമാധാനവും സഹിഷ്ണുതയും ഉണ്ടാക്കാനും ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിക്കും സംഘർഷം കുറയേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിൻഡം ബഗ്ചി പറഞ്ഞു.
ഇതിനായി സൈനിക, നയതന്ത്ര മാർഗങ്ങളിൽ ചർച്ച തുടരും. പിരിമുറുക്കം നീണ്ടുപോകാൻ ഇരുപക്ഷവും താൽപര്യപ്പെടുന്നില്ല. ഇതിനകം നടന്ന പിന്മാറ്റം സംഘർഷം കുറക്കുന്നതിൽ വലിയ ചുവടായെന്നും വക്താവ് കൂട്ടിച്ചേർത്തു. മ്യാന്മറിലെ അക്രമങ്ങളെ ഇന്ത്യ അപലപിച്ചു. മ്യാന്മറിൽ ജനാധിപത്യ പുനഃസ്ഥാപനത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം. പ്രക്ഷോഭകരെ സൈന്യം അടിച്ചമർത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. അതിർത്തി കടന്ന് മ്യാന്മറിൽനിന്ന് ഇന്ത്യയിലേക്ക് ആളുകൾ വരുന്നത് അനുവദിക്കുമോ എന്ന ചോദ്യത്തിന്, നിയമാനുസൃതമായും മാനുഷിക പരിഗണന മുൻനിർത്തിയും വിഷയം കൈകാര്യം ചെയ്യുമെന്നായിരുന്നു വക്താവിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.