ബംഗളൂരു: സഖ്യ എം.എൽ.എമാരുടെ കൂട്ടരാജി മൂലം കർണാടകയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി. കു മാരസ്വാമി രാജിയിലേക്ക്. സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് 16 എം.എൽ.എമാർ രാജിവെക്കുകയും രണ്ടു മന്ത്രിമാർ ബി. ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സർക്കാറിനെ രക്ഷിക്കാൻ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ് കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാവിലെ 11ന് നിർണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേർ ത്തിട്ടുണ്ട്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് കർണാടക നിയസഭയായ വിധാൻ സൗധക്ക് ചുറ്റും നിരോധനാജ്ഞ പ ്രഖ്യാപിച്ചു. 11ാം തീയതി മുതൽ 14ാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനിടെ മുംബൈയിലെ ഹേ ാട്ടലിൽ തങ്ങിയിരുന്ന ഒരു വിമത എം.എൽ.എ തിരിച്ച് ബംഗളൂരുവിലെത്തി. കോൺഗ്രസ് എം.എൽ.എ സോമശേഖരയാണ് തിരിച്ചെത്തിയത്. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു.
വിമതർക്ക് അവസരമൊരുക്കാൻ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത് പാർട്ടി നേതൃത്വങ്ങൾ ഗവർണർക്ക് ൈകമാറാത്തതിനാൽ സാേങ്കതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ് കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു ശേഷം രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്ച ആരംഭിക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിമതർ രാജിയിൽ ഉറച്ചുനിൽക്കുന്നതും കൂടുതൽപേർ രാജിയിലേക്ക് നീങ്ങുന്നതും സഖ്യനേതൃത്വത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്.
മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരും 13 കോൺഗ്രസ് എം.എൽ.എമാരുമാണ് ഇതുവരെ രാജി നൽകിയത്. ഇൗ സ്ഥിതി തുടർന്നാൽ ഗവർണർ സർക്കാറിനെ പിരിച്ചുവിടുന്നതിനു മുമ്പ് രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നാണ് മുതിർന്ന കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കളുടെ അഭിപ്രായം. ബുധനാഴ്ച രാത്രി എേട്ടാടെ കുമാരസ്വാമി ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തിൽ അവസാന വട്ട ചർച്ച നടത്തിയിരുന്നു.
മുംബൈയിൽ കഴിയുന്ന കോൺഗ്രസ് എം.എൽഎ ശിവറാം ഹെബ്ബാറിെൻറ മകൻ വിവേക് ഹെബ്ബാർ അദ്ദേഹത്തിെൻറ രാജിക്കത്ത് വീണ്ടും സ്പീക്കർക്ക് കെമാറി. നേരത്തേ സമർപ്പിച്ച രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയതിെന തുടർന്നാണ് ശിവറാമിനുവേണ്ടി മകൻ രാജിക്കത്ത് സമർപ്പിച്ചത്.
സുധാകറിെൻറയും നാഗരാജിെൻറയും പിന്മാറ്റത്തോടെ രാജിവെച്ച ഭരണപക്ഷ അംഗങ്ങളുടെ എണ്ണം 16 ആയി. ഇവരുടെ രാജി സ്വീകരിച്ചാൽ സഖ്യസർക്കാറിെൻറ അംഗസംഖ്യ സ്പീക്കറുടേതടക്കം 101 ആവും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.