ഹേഗ്: ഇന്ത്യന്‍ മുന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. പാക് സൈനിക കോടതിയുടെ വിധിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വാദം കേള്‍ക്കുക. ഇന്ത്യക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് ഹാജരാകുന്നത്. കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ സ്‌റ്റേ ചെയ്തത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് വധശിക്ഷ താത്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കത്തയച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ്കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് സൈന്യത്തിന്‍റെ പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാല്‍ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.