യു.ഡി.എഫ് എം.പിമാരെ ഡൽഹി പൊലീസ് മർദിച്ചു; ഹൈബി ഈഡന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിന് നേരെ കൈയേറ്റം, പ്രതാപനെ പിടിച്ചു തള്ളി

ന്യൂഡൽഹി: കെ റെയിൽ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്ക് നേരെ ഡൽഹി പൊലീസിെൻറ ആക്രമണം. എം.പിമാരായ ഹൈബി ഈഡന്റെ മുഖത്തടിക്കുകയും ടി.എൻ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു.

എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല. ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരെയും കൈയേറ്റം നടന്നു. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈപിടിച്ചു വലിച്ചു. ഇവരുടെ ബാഗ് തെറിച്ചുപോയി. 

Full View


പാർലമെന്റിന് സമീംപം വിജയ്ചൗക്കിൽ മാധ്യമങ്ങളെ കണ്ടശേഷം പാർലമെന്റിലേക്ക് നടന്നു പോകവേ പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് വെച്ചാണ് തടഞ്ഞത്. കൈയിൽ പ്ലക്കാർഡുകളുമായി പോവുകയായിരുന്ന എം.പിമാരെ പൊലീസുകാർ കായികമായി നേരിട്ടു. തങ്ങൾ എം.പിമാരാണെന്നും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും അറിയിച്ചെങ്കിലും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.

ഡൽഹി പൊലീസ് കൈയ്യേറ്റം നടത്തിയ സംഭവത്തിൽ ലോകസഭയുടെ നടുത്തളത്തിൽ ഇറങ്ങി യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. വനിതാ എം.പിയെ ആക്രമിച്ചത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് എം.പിമാർ രേഖാമൂലം പരാതി നൽകി. ചോദ്യോത്തരവേളക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകിയിട്ടുണ്ട്.


പൊലീസ് നടപടി ജനാധിപത്യലംഘനമെന്ന് യു.ഡി.എഫ് എം.പിമാർ ആരോപിച്ചു. കേരളത്തിൽ നടക്കുന്ന നാടകത്തിന്‍റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നാണെന്നും മുരളീധരൻ പറഞ്ഞു.

പൊലീസിന്‍റെ നടപടി തോന്നിവാസമാണ്. അക്രമങ്ങൾ നടത്താതെ സമാധാനപരമായാണ് യു.ഡി.എഫ് എം.പിമാർ മാർച്ച് നടത്തിയത്. രമ്യ ഹരിദാസ് എം.പിയെ പൊലീസ് പിടിച്ചുവലിച്ചെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡൽഹി പൊലീസിന്‍റേത് പച്ചയായ ഗുണ്ടായിസമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കൈയ്യേറ്റം ചെയ്തതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

എം.പിമാരെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ശേഷം വിഷയം എടുക്കാമെന്ന് സ്പപീക്കർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, കേരളത്തിൽ ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, കെ. റെയിലിന് അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സിൽവർ ലൈനിനെതിരായ എം.പിമാരുടെ ഏറ്റുമുട്ടൽ പാർലമെന്റിൽ ബുധനാഴ്ചയും ആവർത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര.

സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, റെയിൽവേ ഉന്നയിച്ച നിരവധി വിഷയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകാനുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് അപൂർണമാണെന്നും എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് രേഖാമൂലമുള്ള വിശദീകരണങ്ങൾ കൂടിക്കാഴ്ചകൾക്കൊപ്പം നൽകാനാണ് നീക്കം. 

അന്വേഷിക്കുമെന്ന് സ്പീക്കർ

എം.പിമാരെ പൊലീസ് മർദിച്ച സംഭവം കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രനും ലോക്സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

തങ്ങൾ എം.പിമാരാണ് എന്നറിയുന്ന പൊലീസാണ് ഇത് ചെയ്തതെന്നും പാർലമെന്‍റ് മന്ദിരത്തിന്‍റെ പരിസരത്ത് കടന്നായിരുന്നു ആക്രമണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. വിഷയം എം.പി അവകാശലംഘനത്തിന്‍റേതാണ്.

പാർലമെന്‍റിൽ എം.പിമാർ വരുമ്പോൾ തടയാൻ ഡൽഹി പൊലീസിന് എന്ത് അധികാരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു.

രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ട സ്പീക്കർ ഓം ബിർള പൊലീസ് ഉദ്യോഗസ്ഥരെ ചേംബറിൽ വിളിച്ച് വിഷയം അന്വേഷിക്കുമെന്ന് മറുപടി നൽകി.

അതേ സമയം തങ്ങൾ മർദിച്ചിട്ടില്ലെന്നും എം.പിമാരാണെന്ന് അറിഞ്ഞതോടെ ബാരിക്കേഡ് മാറ്റി പോകാൻ അനുവദിച്ചെന്നുമാണ് ഡൽഹി പൊലീസിന്‍റെ പ്രതികരണം.

Tags:    
News Summary - Kerala MPs beaten by Delhi police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.