ന്യൂഡൽഹി: കാസർകോട് അതിർത്തി വഴി കോവിഡ് ബാധിതരല്ലാത്ത രോഗികളെ മംഗളൂരുവിലേ ക്ക് കൊണ്ടുപോകാൻ കർണാടക സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ കേരള ഹൈകോടതി വിധിക് കെതിരെ കർണാടക സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തീർപ്പാക്കി. ഇതിനായി മുന്നോട്ടുവെ ച്ച ഉപാധികൾ കേരള ചീഫ് സെക്രട്ടറി ടോം ജോസ് അംഗീകരിച്ചുവെന്ന് കേന്ദ്ര സർക്കാറി നു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹര ജിക്കാരും കേരള സർക്കാറും ഉന്നയിച്ച മറ്റു ആവശ്യങ്ങളിലേക്കൊന്നും കടക്കാതെ ചീഫ് ജസ ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേസ് തീർപ്പാക്കിയത്.
അതിർത്തി അടച്ച തുമൂലം കാസർകോട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിവരുത്തണമെന്ന് ആവ ശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവർ സമർപ്പിച്ച ഹരജികളിൽ വാദം ക േൾക്കാൻ തയാറാകാതെയാണ് കേന്ദ്ര സർക്കാറിെൻറ വാദം ബെഞ്ച് സ്വീകരിച്ചത്.
കേന്ദ്ര ആ ഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ചീഫ് സെക്രട്ടറി ടോം ജോസുമായും കർണാടക ചീഫ് സെക്രട്ടറി ടി.കെ. വിജയ് ഭാസ്കറുമായി നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ചുവെന്നും കാസർകോട് നിന്നുള്ള കോവിഡ് രോഗമില്ലാത്ത മറ്റ് രോഗികളെ മംഗളൂരുവിലേക്ക് ചികിത്സക്ക് കൊണ്ടുപോകാനുള്ള മാർഗരേഖ തയാറാക്കിയെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
കർണാടക അതിർത്തിയായ തലപ്പാടി ചെക്പോസ്റ്റിൽ മെഡിക്കൽ സംഘത്തിെൻറ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ കൊണ്ടുപോകാൻ അനുവദിക്കുക എന്നതാണ് പ്രധാന ഉപാധി. സർക്കാർ ആംബുലൻസുകൾക്ക് മാത്രമേ കർണാടക പ്രവേശനം അനുവദിക്കുകയുള്ളൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ ചികിത്സ ലഭ്യമല്ലെന്നും കൂടി സാക്ഷ്യപ്പെടുത്തുന്ന കേരളത്തിലെ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റും വേണം.
ഇപ്പോൾ ഒരു പ്രശ്നവും അതിർത്തിയിൽ ഇല്ലെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു. ആംബുലൻസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച പോലെ സാനിറ്റൈസ് ചെയ്യണം. ആംബുലൻസിൽ ഡ്രൈവർക്ക് പുറമെ രോഗിക്കൊപ്പം ഒരാളും പാര മെഡിക്കൽ ജീവനക്കാരനും മാത്രമേ ഉണ്ടാകാവൂ. ഇവയെല്ലാം തലപ്പാടി ചെക്പോസ്റ്റിൽ പരിശോധിച്ച ശേഷമേ കേരളത്തിൽനിന്നുള്ള രോഗികളെ കർണാടകത്തിലേക്ക് കടത്തി വിടൂ.
കർണാടകയുടെ നടപടി ജീവിക്കാനുള്ള അവകാശത്തിന് എതിരായതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അതിർത്തി തുറക്കാൻ കേരള ഹൈകോടതി ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്താണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, വിഷയത്തിൽ തെൻറ വാദം കേൾക്കാതെ ഹരജികൾ തീർപ്പാക്കിയതിന് എതിരെ രാജ്മോഹൻ ഉണ്ണിത്താൻ ചീഫ് ജസ്റ്റിസിന് പരാതി നൽകി. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കും കർണാടക രോഗികളെ തടഞ്ഞുവെന്നും വീണ്ടും ഹരജിയിൽ വാദം കേൾക്കണമെന്നും ഉണ്ണിത്താൻ ബോധിപ്പിച്ചു.
അതിർത്തിയിൽ വാഹനങ്ങൾ തടയുന്ന കർണാടകത്തിന് എതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
പ്രധാന ഉപാധികൾ
•തലപ്പാടി ചെക്പോസ്റ്റിൽ മെഡിക്കൽ സംഘത്തിെൻറ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ കൊണ്ടുപോകാൻ അനുവദിക്കുക.
•കാസർകോട്, കണ്ണൂർ ജില്ലകളിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന കേരളത്തിലെ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.
• ആംബുലൻസിൽ ഡ്രൈവർക്ക് പുറമെ രോഗിക്കൊപ്പം ഒരാളും പാര മെഡിക്കൽ ജീവനക്കാരനും മാത്രമേ ഉണ്ടാകാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.