ലക്നോ: 2022 ആകുേമ്പാഴേക്കും കശ്മീർ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കുെമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിെല പ്രശ്നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കലാപങ്ങൾക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദം, നക്സലിസം, കശ്മീർ വിഷയം തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഇവ പരിഹരിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഒാടു കൂടി ഇവക്ക് പരിഹാരമാകുമെന്ന് ഉറപ്പു പറയാൻ സാധിക്കും. പുതിയ ഇന്ത്യക്കായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ലക്നോവിൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃത്തിയുള്ള, ദാരിദ്ര്യം നിർമാർജനം ചെയ്ത, അഴിമതി വിമുക്തമായ, തീവ്രവാദ^ വംശീയ വിമുക്തമായ ഇന്ത്യക്ക് വേണ്ടി പ്രതിജ്ഞ െചയ്യണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. 1942ൽ നാം ക്വിറ്റ് ഇന്ത്യ പ്രതിജ്ഞയെടുത്തു. 1947ൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിന് 70 വർഷങ്ങൾക്ക് ശേഷം എന്തുകൊണ്ട് നമുക്കത് സാധിക്കില്ല. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുേമ്പാഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രതിജ്ഞെയടുത്ത പ്രധാനമന്ത്രി നേരന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറുകൾ ഉണ്ടാക്കുന്നതിലല്ല, മറിച്ച് രാഷ്ട്ര നിർമാണത്തിലും വികസനത്തിലുമാണ് ബി.ജെ.പി ആനന്ദം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.