കാർത്തി ചിദംബരത്തിെൻറ അറസ്റ്റിനുള്ള സ്റ്റേ നീട്ടി

ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയാ കേസിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിെൻറ മകനും എ.െഎ.സി.സി അംഗവുമായ കാർത്തി ചിദംബര (45)ത്തെ മാർച്ച് 22 വരെ അറസ്റ്റു ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി. മാർച്ച് 20 യാണ് കാർത്തിയുടെ അറസ്റ്റ് സ്റ്റേ ചെയ്തിരുന്നത്.  കാർത്തിയുടെ ഹരജി പരിഗണിച്ച കോടതി സ്റ്റേ രണ്ടു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. 

മാർച്ച് ആദ്യവാരം കാർത്തിയെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ഒമ്പതിന് എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് അറസ്റ്റ് ഹൈകോടതി  സ്റ്റേ ചെയ്യുകയായിരുന്നു. 

വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്സ് മീഡിയാ  ടെലിവിഷൻ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിെൻറ (എഫ്‌.ഐ.പി.ബി) അനുമതിലഭ്യമാക്കിയതിലൂടെ ഡയറക്ടർ ബോർഡംഗങ്ങളിൽ നിന്ന് 3.5 കോടി രൂപാ  കോഴവാങ്ങിയെന്നാണ്  കേസ്.പിതാവ് പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങിനൽകിയത്. കമ്പനി ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസിൽ കാർത്തിയുടെ ചാർേട്ടഡ് അക്കൗണ്ടൻറ് എസ്. ഭാസ്കരരാമൻ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വർഷം മെയ്മാസത്തിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും പ്രത്യേകം കേസ് രജിസ്ട്രർ ചെയ്യുന്നത്.
 

Tags:    
News Summary - Karthy's arrest- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.