ബംഗളൂരു: കർണാടക നിയമസഭയിൽ ബി.ജെ.പിക്ക് 107 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ. 105 പാർട്ടി എം.എൽ.എമാർക്ക് പുറമെ രണ്ട് സ്വതന്ത്രരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കുമാ രസ്വാമി സർക്കാറിന് 103 പേരുടെ പിന്തുണ മാത്രമാണുള്ളതെന്നും കർണാടകയുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കാത ്തിരുന്ന് കാണാമെന്നും യെദിയൂരപ്പ പറഞ്ഞു.
അതേസമയം, കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഭരണപക്ഷത്തെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. കോൺഗ്രസിന്‍റെ 21 മന്ത്രിമാർക്ക് പിന്നാലെ ജെ.ഡി.എസിന്‍റെ മന്ത്രിമാരും രാജിവെച്ചു. വിമത എം.എൽ.എമാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. ഇതുപ്രകാരം മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും.
രാജിവെച്ച വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നടപടി തുടങ്ങിയിട്ടുണ്ട്. മുംബൈയിൽ കഴിയുന്ന എം.എൽ.എമാർ 24 മണിക്കൂറിനകം തിരികെ എത്തിയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.