ബംഗളൂരു: സഭയിൽനിന്ന് വിട്ടുനിൽക്കാൻ വിമതർക്ക് അവസരമൊരുക്കിയും രാജിക്കാര്യ ത്തിൽ തീരുമാനമെടുക്കുന്നത് സ്പീക്കർക്ക് വിട്ടും സുപ്രീം കോടതി ഇടക്കാല ഉത്തരവ ് പുറപ്പെടുവിച്ചതിനു പിന്നാലെ കർണാടകയിൽ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോെട്ടടു പ്പ് സഖ്യസർക്കാറിെൻറ വിധിയെഴുതും. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിമതർ നിലപാടിലുറച്ചുനിന്നതോടെ അനുനയ സാധ്യതകൾ അടഞ്ഞ സാഹചര്യത്തിലാണ് സർക്കാർ ബലപരീക്ഷണത്തിനിറങ്ങുന്നത്. നിയമസഭാ നടപടികളിൽ പെങ്കടുക്കാൻ 15 വിമത എം.എൽ.എമാരെ നിർബന്ധിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് വിധിക്കുേമ്പാഴും വിമതർക്ക് അനുകൂലമാണ് സുപ്രീംകോടതി ഉത്തരവെന്നാണ് വിലയിരുത്തൽ.
വിധാൻസൗധയിൽ രാവിലെ 11നാണ് വിശ്വാസ വോെട്ടടുപ്പ്. 16 പേരുടെ രാജിയോടെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് സ്പീക്കറടക്കം 101 പേരിലേക്കു ചുരുങ്ങിയ സർക്കാറിന് സ്വതന്ത്ര, കെ.പി.ജെ.പി അംഗങ്ങളുടെ പിന്തുണയടക്കം 107 അംഗങ്ങളുള്ള പ്രതിപക്ഷത്തെ മറികടക്കുക എളുപ്പമാവില്ല. രാജി സ്വീകരിക്കുന്നതിനു പകരം, കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും അപേക്ഷ പരിഗണിച്ച് വിമതർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ വിശ്വാസ വോെട്ടടുപ്പിനുമുേമ്പ അയോഗ്യത നടപടി സ്വീകരിക്കാനാണ് സാധ്യത.
വിപ്പ് ലംഘനമല്ല, മറിച്ച് പാർട്ടിക്കെതിരായ അച്ചടക്കലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് 12 എം.എൽ.എമാർക്കെതിരെ ഇരുപാർട്ടികളും കത്ത് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ നേതൃത്വം ബുധനാഴ്ച സ്പീക്കർക്ക് കൈമാറി. മുംബൈയിലെ ഹോട്ടലിൽ വിമതരുമായി ബി.െജ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്, എം.ടി.ബി. നാഗരാജിനെ ബി.ജെ.പി എം.എൽ.എ ആർ. അശോക അനുഗമിച്ചത്, വിമതർക്കായി വിമാനം ചാർട്ടർ ചെയ്തത്, യെദിയൂരപ്പയുടെ പി.എ എൻ.ആർ. സന്തോഷ് പല ഘട്ടങ്ങളിലായി വിമതരെ മുംബൈയിലേക്ക് കൊണ്ടുപോയത് എന്നിവ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളാണ് സഖ്യനേതാക്കൾ സ്പീക്കർക്ക് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.