ബംഗളൂരു: കർണാടക നിയമസഭയിൽ ഗവർണറുടെ അസാധാരണ ഇടപെടൽ. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല വ്യാഴാഴ്ച രാത്രി കത്ത് നൽകി. സഭാ നടപടി പുരോഗമിക്കുന്നതിനിടെ ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിെൻറ ഭരണഘടന സാധുതയും ഇതോടെ ചർച്ചവിഷയമായി.
എന്നാൽ ഗവർണറുടെ നിർദേശം തള്ളാനാണ് കോൺഗ്രസ് തീരുമാനം. ഗവർണർ കത്ത് കൈമാറിയതിനെ തുടർന്ന് അടിയന്തരമായി നിയമോപദേശം തേടിയ കോൺഗ്രസ് നേതൃത്വം, തിങ്കളാഴ്ചക്ക് മുമ്പ് വിശ്വാസവോെട്ടടുപ്പ് നടത്തേണ്ടെന്ന നിലപാടിലാണ്. സർക്കാറിനെ ഗവർണർ പിരിച്ചുവിട്ടാലും നിയമനടപടികളുമായി മുന്നോട്ടുപോവാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ഗവർണറുടെ നിർദേശം മറികടന്നാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കേന്ദ്ര പാർലെമൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നൽകി.
ബി.ജെ.പി നേതാക്കളുടെ നിവേദനത്തെ തുടർന്ന് ഗവർണർ വ്യാഴാഴ്ച തന്നെ വിശ്വാസവോെട്ടടുപ്പ് നടത്തണമെന്ന് നേരത്തേ സ്പീക്കർക്ക് കത്തുനൽകിയെങ്കിലും പരിഗണിക്കാതെ സഭ പിരിയുകയായിരുന്നു.യെദിയൂരപ്പയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭയിൽ തുടർന്നതോടെയാണ് ഗവർണർ വിശ്വാസവോെട്ടടുപ്പിന് സമയപരിധി നിശ്ചയിച്ചത്.
വ്യാഴാഴ്ച സഭ ചേർന്നപ്പോൾ കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജി സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി നടത്തിയ പരാമർശം തുറുപ്പുചീട്ടാക്കിയായിരുന്നു സഖ്യസർക്കാർ നീക്കം. വിമതർക്ക് വിപ്പ് ബാധകല്ലെന്ന സുപ്രീംകോടതി പരാമർശത്തിൽ വ്യക്തത വേണമെന്നും ശേഷം വിശ്വാസവോെട്ടടുപ്പ് മതിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം ഉയർത്തുന്നതോടൊപ്പം അനുനയനീക്കങ്ങൾക്ക് സാവകാശം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സഖ്യനേതാക്കൾ. എന്നാൽ അർധരാത്രിക്കാണെങ്കിലും വ്യാഴാഴ്ചതന്നെ വിശ്വാസവോെട്ടടുപ്പ് ആവശ്യപ്പെട്ട ബി.ജെ.പി, വോെട്ടടുപ്പ് നടക്കുംവരെ നടുത്തളത്തിൽ രാപ്പകൽ സമരം പ്രഖ്യാപിച്ചു.
ഗവർണർ നിയോഗിച്ച നിരീക്ഷകെൻറ സാന്നിധ്യത്തിലായിരുന്നു സഭ നടപടികൾ. വിശ്വാസപ്രേമയം അവതരിപ്പിച്ച മുഖ്യമന്ത്രി കുതിരക്കച്ചവടത്തിലൂെട സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കം ചർച്ചചെയ്യണമെന്നും അഭ്യർഥിച്ചു. ചർച്ച പുരോഗമിക്കവെ, ക്രമപ്രശ്നമുന്നയിച്ച് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പുമായി ബന്ധപ്പെട്ട കോടതി ഇടപെടൽ ശ്രദ്ധയിൽെകാണ്ടുവന്നു. നിയമസഭയിൽ മുൻകൂർ അനുമതിയില്ലാതെ ഹാജരാവാതിരുന്നാൽ വിപ്പ് ബാധകമാവുെമന്ന് മറുപടി നൽകിയ സ്പീക്കർ, ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിെൻറ ഉപദേശവും തേടി.
കഴിഞ്ഞ ദിവസം മുംബൈയിലേക്കുപോയ കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയതാണെന്ന് കോൺഗ്രസ് ആരോപിച്ചത് സഭയിൽ ബഹളത്തിനിടയാക്കി. ശ്രീമന്ത്പാട്ടീൽ നൽകിയ തീയതിയില്ലാത്ത കത്ത് വിശ്വാസയോഗ്യമല്ലെന്നും കാണാതായത് സംബന്ധിച്ച് വെള്ളിയാഴ്ച വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആഭ്യന്തരവകുപ്പിനോട് സ്പീക്കർ ആവശ്യപ്പെട്ടു.
തുടർന്ന്, സ്പീക്കർ സർക്കാറിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിെൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടു. ഇടവേളക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോൾ, വ്യാഴാഴ്ചതന്നെ വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന് നിർദേശിച്ച് ഗവർണർ ൈകമാറിയ കത്ത് സ്പീക്കർ സഭയിൽ വായിച്ചു. വൈകീട്ട് ആേറാടെ സഭ പിരിഞ്ഞെങ്കിലും യെദിയൂരപ്പയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധവുമായി തുടർന്നു. വെള്ളിയാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും.
ബംഗളൂരുവിൽ നിന്ന് മുങ്ങിയ എം.എൽ.എ മുംബൈ ആശുപത്രിയിൽ
മുംബൈ: എച്ച്.ഡി. കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടിന് തയാറെടുക്കുന്നതിനിടെ കർണാടകയിൽനിന്ന് മുങ്ങിയ കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീൽ മുംബൈയിലെ ആശുപത്രിയിൽ. ബുധനാഴ്ച രാത്രി മുംബൈയിൽ എത്തിയ ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച ദാദറിലെ സഞ്ജീവനി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് അദ്ദേഹത്തെ ദക്ഷിണ മുംബൈയിലെ സെൻറ് ജോർജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിനിടെ, ജെ.ഡി.എസ് യൂത്ത് വിങ് വൈസ് പ്രസിഡൻറ് സയ്യിദ് ഷാഹിദ് മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ എത്തി വിമത എം.എൽ.എമാരെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.