ജീവിച്ചിരിക്കുന്നയാളെ രക്തസാക്ഷിയാക്കി; വെട്ടിലായി ബി.ജെ.പി 

മാംഗളൂർ: രാഷ്ട്രീയ കൊലപാതകത്തിെൻറ പേരിൽ കോൺഗ്രസിെനതിരെ പടയൊരുക്കം കൂട്ടിയ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ വൻ തിരിച്ചടി. കോൺഗ്രസ് ഭരണത്തിൻ കീഴിൽ തങ്ങളുടെ പ്രവർത്തകർ രക്തസാക്ഷിയായെന്ന് കാണിച്ച് പുറത്തിറക്കിയ പട്ടികയിൽ ജീവിച്ചിരിക്കുന്നയാളുടെ പേര് ഒന്നാമതായി ഉൾപ്പെട്ടതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. 

കർണാടകയിയിലെ കോൺഗ്രസ് ഭരണത്തിൻ കീഴിൽ ജിഹാദി ശക്തികൾ പിടിമുറുക്കിയിരിക്കുകയാണെന്നും അഞ്ചു വർഷത്തിനിടെ തങ്ങളുടെ 23 പ്രവർത്തകരെ ജിഹാദികൾ കൊന്നൊടുക്കിെയന്നും ബി.ജെ.പി ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഉഡുപി എം.പി ശോഭ കരന്തൽജെ ആഭ്യന്തര മന്ത്രാലയത്തിന് ഇൗ 23 പേരുടെ പട്ടിക സഹിതം കത്തയക്കുകയും ചെയ്തിരുന്നു. 

പട്ടികയിെല ആദ്യ പേര് അശോക് പൂജാരി എന്നയാളുടെതാണ്. കത്തിൽ പറയുന്നതിനനുസരിച്ച് 2015 സെപ്തംബർ 20 നാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. എന്നാൽ അശോക് പൂജാരി ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഉഡുപ്പിയിൽ അദ്ദേഹത്തെ കണ്ടുവെന്നാണ് എൻ.ഡി.ടി.വി പറയുന്നത്. 

ബജ്റംഗദളിെൻറയും ബി.ജെ.പിയുടെയും പ്രവർത്തകനായ പൂജാരിെയ 2015 ൽ രാഷ്ട്രീയ എതിർപ്പിെൻറ േപരിൽ ആറു പേർ ആക്രമിച്ചിരുന്നു. 15 ദിവസം െഎ.സി.യു വിൽ കിടന്ന താൻ മരണത്തിൽ നിന്ന് ദൈവത്തിെൻറ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടതാണ് എന്ന് പൂജാരി പറഞ്ഞു. ശോഭ കരന്തൽജെ തന്നെ വിളിച്ചിരുന്നു. പട്ടികയിൽ തെൻറ പേര് അബദ്ധവശാലാണ് ഉൾപ്പെട്ടതെന്ന് അവർ അറിയിച്ചതായും പൂജാരി വ്യക്തമാക്കി. 


 

Tags:    
News Summary - Karnataka Man, On BJP's List Of 'Martyrs', Is Alive - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.