മുംബൈ: വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ മുംബൈയിൽ എത്തിയ കോൺഗ്രസ് നേതാവും കർണാട ക മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ മുംബൈ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു. ബുധനാ ഴ്ച രാവിലെ ഒമ്പതോടെ എം.എൽ.എമാർ താമസിക്കുന്ന പവായിലെ റിനൈസൻസ് മുംബൈ കൺവെൻഷൻ സെ ൻറർ ഹോട്ടലിലെത്തിയ അദ്ദേഹത്തെ ഹോട്ടൽ കവാടത്തിൽ പൊലീസ് തടഞ്ഞു. ശിവകുമാർ, എച്ച്.ഡി. കുമാരസ്വാമി എന്നിവരിൽനിന്ന് ഭീഷണിയുള്ളതിനാൽ അവരെ തടയണമെന്നാവശ്യപ്പെട്ട് എം.എൽ.എമാർ നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. പരാതിയെ തുടർന്ന് മഹാരാഷ്ട്ര റിസർവ് പൊലീസിനെയും, കലാപവിരുദ്ധസേനയെയും ഹോട്ടൽ പരിസരത്ത് വിന്യസിച്ചിരുന്നു.
ഹോട്ടൽ പരിസരത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും തെൻറ സുഹൃത്തുക്കൾ അകത്തുണ്ടെന്നും പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. എം.എൽ.എമാർ നൽകിയ പരാതിയാണ് പൊലീസ് ചൂണ്ടിക്കാണിച്ചത്. നാടകീയരംഗങ്ങൾക്കിടെ ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ ഹോട്ടൽ പരിസരത്ത് ഉച്ചയോടെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടയിൽ ഹോട്ടൽ അധികൃതർ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ശിവകുമാറിെൻറ പേരിലുള്ള ബുക്കിങ് റദ്ദാക്കി. എന്നാൽ, സുഹൃത്തുക്കളായ എം.എൽ.എമാരെ കാണാതെ ഹോട്ടൽ പരിസരം വിട്ടുപോകില്ലെന്ന നിലപാടിലുറച്ച ശിവകുമാറിനെയും ഒപ്പമുള്ള കർണാടക മന്ത്രി ജി.ടി. ദേവഗൗഡ, എം.എൽ.എ ശിവലിംഗ ഗൗഡ, മുംബൈ കോൺഗ്രസ് നേതാക്കളായ ആരിഫ് നസീം ഖാൻ, മലിന്ദ് ദേവ്റ എന്നിവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് കലീനയിലെ
മുംബൈ സർവകലാശാല കാമ്പസിലേക്കുകൊണ്ടുപോയി. വൈകീട്ട് ആറോടെ ശിവകുമാറിനെയും ഒപ്പമെത്തിയ കർണാടക നേതാക്കളെയും പൊലീസ് വിമാനത്താവളത്തിലെത്തിച്ച് തിരിച്ചയക്കുകയായിരുന്നു.
എം.എൽ.എമാർ തിരിച്ചുവരുമെന്നും സർക്കാർ നിലനിൽക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നതായി ശിവകുമാർ പറഞ്ഞു. ‘ഈയിടെ കണ്ട ബി.ജെ.പി നേതാക്കളോടുള്ള ബന്ധമല്ല എം.എൽ.എമാർക്ക് തന്നോടുള്ളത്. നാലു പതിറ്റാണ്ടായുള്ള ബന്ധം അവരുമായുണ്ട്. അവരുടെ ഹൃദയവും വികാരങ്ങളും നന്നായി അറിയാം. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുപോകാൻ കഴിയും.’ ഹോട്ടൽ കവാടത്തിനു മുന്നിൽ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എമാരിൽനിന്ന് തനിക്കെതിരായ പരാതി വാങ്ങി പൊലീസിന് നൽകിയതും ഞങ്ങളെ കാണേണ്ടെന്ന് എം.എൽ.എമാരെകൊണ്ട് പറയിപ്പിച്ചതും മുൻ ബി.ജെ.പി സ്പീക്കറും മന്ത്രിയുമാണെന്ന് ശിവകുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.