ബംഗളൂരു: യെദിയൂരപ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ കർണാടക നിയമസഭാ സ്പീക്ക ർ സ്പീക്കർ കെ.ആർ രമേശ് കുമാർ രാജിവെച്ചു. നിയമസഭാ സെക്രട്ടറിക്കാണ് കെ.ആർ രമേശ് കുമാർ രാജിക്കത്ത് കൈമാറിയത്. വിശ് വാസ വോട്ടിന് പിന്നാലെ സ്പീക്കർ രാജിവെക്കുമെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോൺഗ ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവായ കെ.ആർ രമേശ് കുമാറിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. കൊലാർ ജില്ലയിലെ ശ്രീനിവാസ്പുർ മണ്ഡലത്തിൽ നിന്ന് ആറു തവണയായി രമേശ് കുമാർ നിയമസഭാംഗമാണ്. 2016ലെ സിദ്ധരാമയ്യ സർക്കാറിൽ ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.
1970ൽ കോൺഗ്രസിലൂടെയാണ് രമേശ് കുമാർ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1980കളുടെ മധ്യത്തിൽ ജനതാപാർട്ടിയിലും 1990കളിൽ ജനതാദൾ സെക്കുലറിലും അംഗമായി. തുടർന്ന് 2000ന്‍റെ ആരംഭത്തിൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.
1978ൽ കോൺഗ്രസ് ടിക്കറ്റിൽ ശ്രീനിവാസ്പുർ മണ്ഡലത്തിൽ നിന്ന് കന്നിവിജയം നേടി. തുടർന്ന് 1985, 1994 തെരഞ്ഞെടുപ്പുകളിൽ ജനതാപാർട്ടി ടിക്കറ്റിൽ വിജയിച്ചു. 2004, 2013, 2018 തെരഞ്ഞെടുപ്പുകളിൽ വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ സിറ്റിങ് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. 1994-99 കാലയളവിലാണ് ആദ്യമായി സ്പീക്കർ പദവിയിലെത്തിയത്.
വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പി നീക്കം ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ നീക്കം മുന്നിൽ കണ്ടാണ് യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 11 കോൺഗ്രസും മൂന്ന് ജെ.ഡി.എസും ഉൾപ്പെടെ 14 വിമത എം.എൽ.എമാരെ കൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയത്.
അയോഗ്യരാക്കപ്പെട്ട 17 പേർക്കും 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂർത്തിയാകുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എന്നാൽ, തീരുമാനത്തിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാം. കുതിരക്കച്ചവടത്തിലൂടെയും ഒാപറേഷൻ താമരയിലൂടെയും സർക്കാർ രൂപവത്കരിക്കാനായി ബി.ജെ.പിയെ സഹായിച്ച 17 പേർക്കെതിരെ നടപടിയെടുത്തതോടെ സഭയുടെ അംഗബലം 208 ആയി. കേവല ഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ സ്വതന്ത്രൻ ഉൾപ്പെടെ 106 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.