ന്യൂഡൽഹി: കർണാടക സ്പീക്കർക്കെതിരെ കൂറുമാറിയ േകാൺഗ്രസ് എം.എൽ.എമാരുടെ ഹരജി അ ടിയന്തര പ്രാധാന്യത്തോടെ സുപ്രീംകോടതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരിഗണിക്കും. സ ്പീക്കർ രാജി സ്വീകരിക്കാത്ത 10 കോൺഗ്രസ് എം.എൽ.എമാരുടെ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നടപടി. അനുനയിപ്പിക്കാനുള്ള കോൺഗ്രസിെൻറ ശ്രമങ്ങൾ തള്ളിയാണ് മുംബൈയിലേക്ക് രക്ഷപ്പെട്ട കർണാടക എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ബുധനാഴ്ച തന്നെ ഹരജി കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി ആവശ്യപ്പെട്ടുവെങ്കിലും വ്യാഴാഴ്ചയാകാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തങ്ങളുടെ രാജി സ്വീകരിക്കാതെ കർണാടക സ്പീക്കർ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതർ ഹരജിയിൽ ബോധിപ്പിച്ചു. തങ്ങളോട് നേരിൽവന്ന് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് 12നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതർ ചൂണ്ടിക്കാട്ടി.
മുൻകൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവർ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.