ഹേഗ്: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് പശ്ചിമ ബംഗാൾ സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് െഎക്യരാഷ്ട്ര സഭയുടെ അംഗീകാരം. കന്യശ്രീ പ്രകൽപ പദ്ധതിക്കാണ് യു.എൻ പുരസ്കാരം നൽകിയത്. 62 രാജ്യങ്ങളിൽനിന്നുള്ള 552 പദ്ധതികളെ മറികടന്നാണ് അംഗീകാരം. ഹേഗിൽ നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
നിർധന പെൺകുട്ടികൾക്ക് പഠനസഹായം ലഭ്യമാക്കുന്ന കന്യശ്രീ പ്രകൽപ പദ്ധതിയിൽ 40 ലക്ഷം കുട്ടികൾ പങ്കാളികളാണ്. ഇതുവഴി 500 ദശലക്ഷം ഡോളറിെൻറ സഹായമാണ് ലഭിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലേക്കുപോലും പദ്ധതി എത്തിയെന്നത് ചൂണ്ടിക്കാണിച്ചാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.