ലഖ്നോ: കോവിഡ്-19 ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഗായിക കനിക കപൂർ ദുശ്ശാഠ്യങ്ങളും താരജാഡയും ഒഴിവാക്കി രോഗിയെേപ്പാലെ പെരുമാറണമെന്ന് ലഖ്നോയിലെ ആശുപത്രി അധികൃതർ. ബോളിവുഡ് ഗായികക്ക് ആശുപത്രിയിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുെണ്ടന്നും താരജാഡകൾ മാറ്റി രോഗിയെന്ന നിലയിൽ അവർ തങ്ങളോട് സഹകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ആർ.കെ. ധിമാൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
‘ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയ ഭക്ഷണമാണ് കനികക്ക് നൽകുന്നത്. കിടക്കയും ടോയ്ലറ്റും ടെലിവിഷനുമൊക്കെയുള്ള എയർ കണ്ടീഷൻഡ് ഐസോലേഷൻ റൂമാണ് അവർക്ക് ഒരുക്കിയിട്ടുള്ളത്. പൂർണ ശ്രദ്ധയും കരുതലുമാണ് ഇപ്പോൾ അവർക്കാവശ്യം. അതല്ലാതെ താനൊരു സ്റ്റാറാണെന്ന രീതിയിൽ പെരുമാറുകയല്ല വേണ്ടത്’ - പ്രസ്താവനയിൽ പറഞ്ഞു.
ഇംഗ്ലണ്ട് സന്ദർശനത്തിലായിരുന്ന കനിക മാർച്ച് പകുതിയോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് സ്വയം സമ്പർക്ക വിലക്കിലേക്ക് പോകാതെ വിവിധ പരിപാടികൾ പങ്കെടുത്തു കറങ്ങിനടന്ന കനികക്കുനേരെ കടുത്ത വിമർശനങ്ങളാണുയരുന്നത്. ലക്നോയിൽ നടന്ന പാർട്ടിക്കിടെ കനികയെ കണ്ട മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, അവരുടെ മകനും ബി.ജെ.പി എം.പിയുമായ ദുഷ്യന്ത് സിങ് തുടങ്ങിയവർ ഐസൊലേഷനിലേക്ക് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.