ന്യൂഡൽഹി: വീട് പൊളിക്കാനുള്ള തീരുമാനം കങ്കണക്ക് അനാവശ്യ പ്രശസ്തിയുണ്ടാക്കിയെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ബൃഹാൻ മുംബൈ കോർപ്പറേഷെൻറ നടപടി തെറ്റായ സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും വക്താവ് സഞ്ജയ് റാവത്തുമായും പവാർ കൂടിക്കാഴ്ച നടത്തി.
അനധികൃത നിർമ്മാണങ്ങൾ മുംബൈയിൽ ആദ്യമായല്ല ഉണ്ടാവുന്നത്. വിവാദങ്ങൾക്കിടെ ഇതിൽ നടപടിയുണ്ടാവുേമ്പാൾ ചോദ്യങ്ങളുണ്ടാവും. എന്നാൽ, ബൃഹാൻ മുംബൈ കോർപ്പറേഷൻ നിയമങ്ങളനുസരിച്ചാണ് നടപടിയെടുത്തത്. ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ രീതിയിൽ വിയോജിപ്പുണ്ട്. മാധ്യമങ്ങൾ ചെറിയ സംഭവങ്ങെള വലുതാക്കുകയാണ് ചെയ്യുന്നത്. വിവാദങ്ങൾക്കിടെയുണ്ടായ നടപടി ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന് കാരണമായേക്കാമെന്നും പവാർ കൂട്ടിച്ചേർത്തു.
മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതിനെ തുടർന്ന് ശിവസേനയും ബോളിവുഡ് നടിയും തമ്മിലുള്ള വാക്പോര് ശക്തമായിരുന്നു. ഇതിനിടെയാണ് ശിവസേന ഭരിക്കുന്ന ബൃഹാൻ മുംബൈ കോർപ്പറേഷൻ കങ്കണ വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ച് ഇത് പൊളിക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.