ന്യൂഡൽഹി: കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലയെ സുപ്രീംകോടതി ജഡ്ജിയായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശിപാർശചെയ്തു.
വരാലയുടെ നിയമനത്തോടെ ദലിത് വിഭാഗത്തിൽനിന്ന് മൂന്നു ജഡ്ജിമാരാണ് സുപ്രീംകോടതിയിലുണ്ടാവുക. 61കാരനായ വരാല മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്.
ബോംബെ ഹൈകോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.