മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മാറിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണത്തിന് സാധ്യത. നേരേത്ത, മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍, ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുകയും ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വരുകയും ചെയ്തതോടെ സ്ഥിതി മാറി.
ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍ സമ്മർദമുള്ളതായി ശിവസേന വൃത്തങ്ങളും പറഞ്ഞു. ഉദ്ധവ് നേരത്തേ അന്വേഷണത്തെ അനുകൂലിച്ചിരുന്നു. സൊഹ്റാബുദ്ദീന്‍ കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ നൽകിയ ഹരജി പരിഗണിച്ചു വരുന്നതിനിടെ, 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍വെച്ച് ജഡ്ജി ബി.എച്ച് ലോയ മരിക്കുന്നത്.
സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റ് ജഡ്ജിമാര്‍ക്കൊപ്പം നാഗ്പൂരില്‍ ചെന്നതായിരുന്നു അദ്ദേഹം. ഹൃദയാഘാതമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. എന്നാല്‍, കൊന്നതാണെന്ന് ആരോപിച്ച് ലോയയുടെ സഹോദരിയും സുഹൃത്തും രംഗത്തുവന്നു. വിധി എങ്ങനെ ആയിരിക്കണമെന്നതിെൻറ കരട് പ്രതികൾ ജഡ്ജി ലോയക്ക് നല്‍കുകയും നൂറു കോടി രൂപ നൽകാമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്തതായി ലോയയുടെ സുഹൃത്തും ബന്ധുക്കളും ആരോപിച്ചു. ലോയയുടെ നാഗ്പുരിലെ താമസം, ആശുപത്രിയില്‍ എത്തിച്ചത്, ചികിത്സ തുടങ്ങിയവ സംബന്ധിച്ച ഒൗദ്യോഗിക ഭാഷ്യത്തിലും ദുരൂഹതയുണ്ടായിരുന്നു.
എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന മഹാരാഷ്ട്ര ഇൻറലിജന്‍സിെൻറ റിപ്പോര്‍ട്ടാണ് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട ഹരജികളില്‍ വിധി വരും മുമ്പ് 2018 ജനുവരിയില്‍ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായി വാർത്തസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നും ഉദ്ധവ് അന്ന് പറഞ്ഞു. ലോയയുടെ മരണശേഷം അമിത് ഷായെയും 15 െഎ.പി.എസ് ഉദ്യോഗസ്ഥരെയും കേസിൽനിന്ന് ഒഴിവാക്കിയ സി.ബി.െഎ കോടതി പിന്നീട് ശേഷിച്ച മുഴുവൻ പ്രതികളെയും വെറുതെ വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.