ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിനെതിരെ തലസ്ഥാനത്തും പ്രതിഷേധം. ഡൽഹിയിൽ പ്രസ്ക്ലബ് ഒാഫ് ഇന്ത്യ, വിമൻസ് പ്രസ്ക്ലബ്, എഡിറ്റേഴ്സ് ഗിൽഡ്, ഡൽഹി യൂനിയൻ ഒാഫ് വർക്കിങ് ജേണലിസ്റ്റ്, കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി വൈകിട്ട് ഇന്ത്യാഗേറ്റിൽ മെഴുകുതിരി തെളിയിച്ച് െഎക്യദാർഢ്യ സമ്മേളനം നടന്നു.
പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ തലസ്ഥാനത്തെ ഒേട്ടറെ മാധ്യമപ്രവർത്തകർ അണിനിരന്നു. യോഗേന്ദ്ര യാദവ്, ബർഖ ദത്ത്, എച്ച്.കെ. ദുവ, രാജ്ദീപ് സർദേശായി, രവീഷ്കുമാർ, കനയ്യ കുമാർ, ഡി. രാജ തുടങ്ങി നിരവധി പേർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം കേരള ഹൗസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ദുർഗ നന്ദിനി, യൂനിയൻ പ്രസിഡൻറ് പ്രശാന്ത് രഘുവംശം, ജോർജ് കള്ളിവയലിൽ, തോമസ് ഡൊമിനിക്, എ.എസ്. സുരേഷ്കുമാർ, മനോജ് മേനോൻ, സാജൻ എവുജിൻ, പി.കെ. മണികണ്ഠൻ, ജെ. സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.