ന്യൂഡൽഹി: കനയ്യകുമാർ, ഉമർ ഖാലിദ് തുടങ്ങി 10 ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത ്തിയ കേസിൽ പ്രോസിക്യൂഷന് അനുമതി നൽകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി സർക്കാർ. 2016 ഫെബ്രുവരി ഒമ്പതിന് കാമ്പസിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയും തുടർന്നുണ്ടായ സംഭവങ്ങളും രാജ്യദ്രോഹക്കുറ്റത്തിെൻറ പരിധിയിൽ വരില്ലെന്ന് ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ തെളിവുകൾ ദുർബലവും ന്യൂനതകളുള്ളതുമാണ്. എഫ്.ഐ.ആറിലെ വിവരങ്ങൾക്ക് രാജ്യത്തിെൻറ പരമാധികാരത്തെ ആക്രമണങ്ങളിലൂടെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നതായി പരിഗണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള പിൻബലമില്ല. കുറ്റം ചുമത്തിയവർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കുന്ന യാതൊന്നുമില്ല. രാഷ്‌ട്രീയ സംഘടനകൾ തമ്മിലുണ്ടായ മുദ്രാവാക്യം മുഴക്കലിൽ രാജ്യത്തിെൻറ പരമാധികാരത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്നില്ല. ദൃക്‌സാക്ഷികളോ ജെ.എൻ.യു അധികൃതരോ നൽകിയ തെളിവുകളൊന്നും രാജ്യദ്രോഹക്കുറ്റം സ്ഥിരീകരിക്കുന്നതല്ല. പൊലീസ് സമർപ്പിച്ച വീഡിയോ തെളിവിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് വ്യക്തമാക്കാനായില്ലെന്നും ഡൽഹി ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.
രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയിൽ കേസെടുത്ത ഡൽഹി പൊലീസ് മൂന്ന് വർഷത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് 1200 പേജുള്ള കുറ്റപത്രം സർക്കാറിെൻറ അനുമതി തേടാതെ കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.