ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും രണ്ട് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിലെ ത്രാൽ പട്ടണത്തിലാണ് സംഭവം. കോൺസ്റ്റബിൾ മൻസൂർ അഹമദാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്.
ഹയുന ഗ്രാമത്തിലെ ഒരു വീട്ടിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡോകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. സൈന്യത്തിെൻറ തിരിച്ചലിനിടെ തീവ്രവാദികൾ ഇവർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയും ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.