ജാംഷെഡ്പുർ: ഝാർഖണ്ഡിൽ ആൾക്കൂട്ടം ‘ജയ്ശ്രീരാം’ വിളിപ്പിച്ച് മർദിച്ച തബ്രീസ് അൻസാരിയുടെ മരണത്തിന് കാര ണമായത് പൊലീസിെൻറ അനാസ്ഥയും ഡോക്ടർമാരുടെ വീഴ്ചയുമാണെന്ന് അന്വേഷണ സംഘം. സംഭവത്തിൽ രണ്ടു പൊലീസ് ഉദ് യോഗസ്ഥർ സസ്പെൻഷനിലായതായും വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടെന്നും കേസന്വേഷിക്കുന്ന സെരായ ്കേല-ഖറസ്വാൻ െഡപ്യൂട്ടി കമീഷണർ അറിയിച്ചു.
മോഷ്ടാവെന്ന് ആരോപിച്ച് ജൂൺ 17നാണ് തബ്രീസ് അൻസാരിയെ (24) ഒരു സംഘം കെട്ടിയിട്ട് ഏഴു മണിക്കൂറോളം മർദിച്ചത്. ‘ജയ്ശ്രീരാം’ എന്നും ‘ജയ് ഹനുമാൻ’ എന്നും വിളിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസിന് കൈമാറിയ തബ്രീസിനെ മോഷണക്കുറ്റം ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സ ലഭിക്കാതെ നാലുദിവസത്തിനുശേഷം മരണമടയുകയായിരുന്നു.
‘‘പൊലീസിെൻറയും ഡോക്ടർമാരുടെയും ഭാഗത്ത് പിഴവുകളുണ്ട്. സംഭവം പുലർച്ച ഒരുമണിക്ക് അറിയിച്ചുവെങ്കിലും പൊലീസ് എത്തിയത് രാവിലെ ആറുമണിക്കാണ്. പൊലീസ് ആശുപത്രിയിൽ എത്തിച്ച തബ്രീസിെൻറ തലയോട്ടിയിലെ പരിക്ക് ഡോക്ടർമാർ കണ്ടെത്തിയില്ല’’ -െഡപ്യൂട്ടി കമീഷണർ ആഞ്ജനേയലു ദോഡ്ഡെ പറഞ്ഞു. തബ്രീസിെൻറ മരണത്തിനു പിന്നാലെ സ്ഥലംമാറ്റപ്പെട്ട ഒരു സിവിൽ സർജെൻറ മൊഴിയും ഇത് സാധൂകരിക്കുന്നു. മർദനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പപ്പു മണ്ഡലടക്കം 11 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.