റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി രഘുബർ ദാസ്. ജംഷഡ്പുർ ഈസ്റ്റിൽ മത്സരിച്ച രഘുബർ ദാസിനെ സ്വതന്ത്രനായി മത്സരിച്ച ബി.ജെ.പി വിമത സ്ഥാനാർഥി സരയു റായ് ആണ് മലർത്തിയടിച്ചത്. 7484 വോട്ടുകൾക്ക് പിന്നിലാണ് രഘുബർ ദാസ്.
1995 മുതൽ രഘുബർ ദാസ് വിജയിക്കുന്ന മണ്ഡലമാണ് ജംഷഡ്പൂർ ഈസ്റ്റ്. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജനവിധി എന്തായാലും പാർട്ടി അത് ഉൾക്കൊള്ളുമെന്ന് രഘുബർ ദാസ് പറഞ്ഞു.
81 അംഗ നിയമസഭയിൽ 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോൺഗ്രസ്-ജെ.എം.എം സഖ്യം 46 സീറ്റുകളിൽ മുന്നേറ്റം തുടർന്ന് അധികാരത്തിലേക്കടുക്കുകയാണ്. ബി.ജെ.പി 25 സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.