ന്യൂഡൽഹി: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് ആശയ വിനിമയ ബന്ധം നഷ്ടപ്പെടാൻ കാരണം ഒരു പൈലറ്റ് ഉറങ്ങിയതും മറ്റൊരാൾ ഫ്രീക്കൻസി തെറ്റായി നൽകിയതാണെന്നും കണ്ടെത്തൽ.
പൈലറ്റ് ഹെഡ്സെറ്റിലെ ശബ്ദം കുറച്ചു വെച്ചതിനാൽ ഫ്രീക്കൻസിയിൽ പ്രശ്നം സംഭവിക്കുകയും ഇതേ തുടർന്ന് ജർമൻ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 14നാണ് 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്ള്യൂ-118 ഇന്ത്യൻ ജെറ്റ് എയർവേസിന് ജർമൻ വ്യോമ പരിധിയിലെത്തിയപ്പോൾ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്.
ഇതേതുടർന്ന് അജ്ഞാതർ റാഞ്ചിയെന്ന സംശയത്താൽ ജെറ്റ് എയർവേസിനെ സഹായിക്കാൻ യുദ്ധവിമാനങ്ങൾ ജർമനി അയച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വിമാനത്തിലെ പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.