ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസിന് ലഭിച്ച സീറ്റുകളിൽ ‘വായ്പ അടിസ്ഥാനത്തിൽ’ കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡ ി. ദേവഗൗഡ. ധാരണ പ്രകാരം ജെ.ഡി.എസ് എട്ടും കോൺഗ്രസ് 20 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത ്.
ജെ.ഡി.എസിന് ലഭിച്ചതിൽ മൂന്നെണ്ണത്തിൽ അനുയോജ്യ സ്ഥാനാർഥി ഇല്ലാതായതോടെയാണ് അപൂർവ പരീക്ഷണത്തിന് ദേവഗൗഡ മുതിരുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഉത്തര കന്നട, ബംഗള ൂരു നോർത്ത് മണ്ഡലങ്ങളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനവും കരുത്തരായ നേതാക്കളുമില്ല.
ഇതിനെ തുടർന്നാണ് ഈ മൂന്നു മണ്ഡലങ്ങളിലും ജെ.ഡി.എസ് സ്ഥാനാർഥികളായി കോൺഗ്രസ് നേതാക്കളെ രംഗത്തിറക്കുന്നത്. മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിലും ഹാസനിൽ പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകൻ പ്രജ്വലുമാണ് സ്ഥാനാർഥികൾ.
ശിവമൊഗ്ഗ, വിജയപുര എന്നീ സീറ്റുകളിലും ജെ.ഡി.എസ് മത്സരിക്കും. തുമകുരുവിൽ എച്ച്.ഡി. ദേവഗൗഡയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ജെ.ഡി.എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലിയെ ബി.എസ്.പി സ്ഥാനാർഥിയായി മത്സരിപ്പിക്കുന്ന രീതിയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലും നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി ദേവഗൗഡ ചർച്ച നടത്തികഴിഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരുവിൽ മുൻ കോൺഗ്രസ് മന്ത്രി പ്രമോദ് മധ്വരാജ്, ബംഗളൂരു നോർത്തിൽ ബി.എൽ. ശങ്കർ, ഉത്തര കന്നടയിൽ റവന്യു മന്ത്രി ആർ.വി ദേശ്പാണ്ഡെയുടെ മകൻ പ്രശാന്ത് ദേശ്പാണ്ഡെ അല്ലെങ്കിൽ നിവേദിത് ആൽവ എന്നിവരെ നിർത്താനാണ് നീക്കം.
നേതാക്കളെ കൈമാറിയുള്ള തീരുമാനത്തിന് കോൺഗ്രസും പച്ചകൊടി വീശിയതായാണ് വിവരം. മത്സരിക്കാൻ പറ്റാത്ത മൂന്നു സീറ്റും കോൺഗ്രസ് ആദ്യം തിരിച്ച് ആവശ്യപ്പെട്ടെങ്കിലും ഗൗഡ വിസമ്മതിക്കുകയായിരുന്നു. ജെ.ഡി.എസ് ചിഹ്നത്തിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽനിന്നും മത്സരിക്കുന്നതിനുള്ള ബി ഫോം ദേവഗൗഡ പ്രമോദിന് നൽകിയിട്ടുണ്ട്.
മാർച്ച് 25ന് പത്രിക നൽകും. ജെ.ഡി.എസ് ടിക്കറ്റിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് പ്രമോദ് വ്യക്തമാക്കി. ബി.ജെ.പി സിറ്റിങ് എം.പി ശോഭ കരന്ത്ലാജെയാണ് എതിരാളി. ബി.എൽ. ശങ്കറിന് പുറമെ കർണാടക ഗ്രാമ വികസന മന്ത്രിയായ കോൺഗ്രസിെൻറ കൃഷ്ണ ബൈര ഗൗഡയെയും ബംഗളൂരു നോർത്തിലേക്ക് ജെ.ഡി.എസ് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.