ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിത കിടക്കുന്ന വാര്‍ഡില്‍ എത്തിയതായി പറയുന്നെങ്കിലും ഗവര്‍ണര്‍ അവരെ നേരിട്ട് കണ്ടോ എന്ന് വ്യക്തമാക്കിയില്ല.
ജയലളിതയുടെ ആരോഗ്യാവസ്ഥയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും മികച്ച ചികിത്സക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ഗവര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തു. ചികിത്സാ വിവരങ്ങളും ആരോഗ്യാവസ്ഥയും ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി ഗവര്‍ണറെ ധരിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് എത്തിയ അദ്ദേഹം അരമണിക്കൂര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. അണ്ണാഡി.എം.കെ നേതാക്കളും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ, മന്ത്രിമാരായ ഒ. പന്നീര്‍സെല്‍വം, പി. തങ്കമണി, എസ്.പി. വേലുമണി, ഡോ.സി. വിജയഭാസ്കര്‍ തുടങ്ങിയവര്‍ ഗവര്‍ണറെ സ്വീകരിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ അതീവ തീവ്രവിഭാഗത്തിലാണ് ജയലളിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.